പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, ജപ്പാനീസ് പ്രധാനമന്ത്രി ഷിൻസോ ആബയും ഒസാക്കയിൽ കൂടിക്കാഴ്ച നടത്തി. ജ-20 സമ്മേളനത്തിന് മുന്നോടിയായി വെളളിയാഴ്ചയാണ ്ത്രിരാഷ്ട്ര യോഗം നടന്നത്. ഷിൻസോ ആബെയുടെയും നരേന്ദ്ര മോദിയുടെയും തിരഞ്ഞെടുപ്പ് വിജയത്തിൽ ട്രംപ് അഭിനന്ദനം അറിയിച്ചു. നിങ്ങൾ നിങ്ങളുടെ രാജ്യങ്ങൾക്ക് വേണ്ടി മികച്ച ജോലി ചെയ്തു ട്രംപ് കൂട്ടിച്ചേർത്തു. ട്രംപിന്റെ അഭിനന്ദനത്തിന് മോദി നന്ദി അറിയിച്ചു. ഇന്തോ-പസഫിക് മേഖലയിൽ ശാന്തിയും സമാധാനവും സ്ഥിരതയും കൊണ്ടുവരാൻ ഈ മൂന്ന് രാജ്യങ്ങളുടെ സഹകരണം ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ജായ് (ജപ്പാൻ,അമേരിക്ക,ഇന്ത്യ) എന്നാൽ വിജയം എന്നാണ് അർത്ഥം. അർജന്റീനയിൽ നമ്മൾ കണ്ടിരുന്നു. ദാ ഇപ്പോൾ ഇവിടെയും. ജനാധിപത്യത്തിന് സമാധാനാവും നിലനിൽപ്പും ഉറപ്പ് നൽകിയെന്ന് മോദി പറഞ്ഞു.
ഇന്ത്യയ്ക്കും ജപ്പാനും പുറമെ യു.എസ്,യു.കെ, യൂറോപ്യൻ യൂണിയൻ, അർജന്റീന,ഓസ്ട്രേലിയ, ബ്രസീൽ,കാനഡ, ചൈന,ഫ്രാൻസ്, റഷ്യ,ജർമ്മിനി, ഇൻഡോനേഷ്യ,ഇറ്റലി, മെക്സിക്കോ, റിപ്പബ്ലിക് ഓഫ് കൊറിയ, സൗത്ത് ആഫ്രിക്ക, സൗദി അറേബ്യ,തുർക്കി എന്നിവർ ജി-20 ഉച്ചക്കോടിയിൽ പങ്കെടുക്കും.
Discussion about this post