ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടയില്‍ പാക്കിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഗ്യാലറിയിലും സ്റ്റേഡിയത്തിന് പുറത്തും ഏറ്റുമുട്ടല്‍ നടന്നു. ഇതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ ഗ്യാലറിയില്‍ നിന്നും ഒഴിപ്പിച്ചു.
മത്സരം ആരംഭിക്കുന്നതിന് മുന്‍പായി തന്നെ ഇരുകൂട്ടരും തമ്മില്‍ സ്റ്റേഡിയത്തിന് പുറത്തും സംഘാടനം നടന്നിരുന്നു. തുടര്‍ന്ന് മത്സരം തുടങ്ങിയ സമയത്ത് സംഘര്‍ഷം ഗ്യാലറിയിലേക്ക് മാറുകയായിരുന്നു.
https://twitter.com/SultanShah1/status/1144930955557085184
കാർനെയ്ജ് പവലിയൻ സ്റ്റാൻഡിലായിരുന്നു സംഘർഷം തുടങ്ങിയത്. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി പ്രശ്നക്കാരെ ഒഴിപ്പിക്കുകയായിരുന്നു. പ്രശ്നമുണ്ടാക്കിയവരില്‍ പലരും ടിക്കറ്റ് എടുക്കാതെ സ്റ്റേഡിയത്തിന് അകത്ത് അതിക്രമിച്ച് പ്രവേശിക്കുകയായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
https://twitter.com/anussaeed1/status/1144923425707843595
സ്റ്റേഡിയത്തിന് അകത്ത് നിന്നും പുറത്താക്കപ്പെട്ടവര്‍ പുറത്തും സംഘടിതരായി ഏറ്റുമുട്ടുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റമുണ്ടായി.
ICC Source: Fight broke out b/w Pak&Afghan fans in Leeds because a plane was flown which had Balochistan slogans. Apparently it was an unauthorised plane that flew over the stadium&political messages were visible. Leeds air traffic will investigate. (Pic courtesy: WorldBalochOrg) pic.twitter.com/cu0CyZ0w0U
— ANI (@ANI) June 29, 2019
Discussion about this post