നിയന്ത്രണ രേഖയിൽ കഴിഞ്ഞ ആറ് മാസക്കാലമായി 1248 വെടിനിർത്തൽ നിയമം പാകിസ്ഥാൻ ലംഘിച്ചെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ്. തിങ്കളാഴ്ച രാജ്യസഭയിലാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.
ബി.ജെ.പിനേതാവ്
വിജയ് പാൽ സിങ്ങ് ടോമറുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വെടിനിർത്തൽ നിയമം ലംഘിച്ച് നാലോളം ജവാന്മാരെ ആണ് പാകിസ്ഥാൻ കൊലപ്പെടുത്തിയത്.
വെടിനിർത്തൽ നിയമലംഘനെതിരെ ശക്തമായ തിരിച്ചടി ഇന്ത്യൻ ആർമി നൽകുമെന്ന് പ്രതിരോധ മന്ത്രി അറിയിച്ചു.
സ്ഥാപിതമായ സംവിധാനങ്ങളിലൂടെയാണ് പാകിസ്ഥാൻ നിയന്ത്രണ രേഖയിൽ നിയമലംഘനം നടത്തിയിരിക്കുന്നത്. നയന്ത്രപരമായ ചാനലുകൾ വഴി ഇരു രാജ്യങ്ങളുമായി സംസാരിക്കാതെയാണ് ലംഘനം.
മാർച്ചിൽ മാത്രം 267 നിയമലംഘനമാണ് നടന്നത്. ആ മാസത്തിൽ തന്നെ മൂന്നോളം ആർമി ജവാന്മാർ കൊല്ലപ്പെട്ടു. ജനുവരിയിൽ മറ്റൊരു ജവാൻ കൊല്ലപ്പെട്ടു.ഏപ്രിലിൽ 234 ഉം, മെയിൽ 221 ഉം , ജൂണിൽ 108 അതിക്രമങ്ങളുമാണ് നടന്നിരിക്കുന്നത്.
Discussion about this post