എഡ്ജ്ബാസ്റ്റൺ: ലോകകപ്പ് ക്രിക്കറ്റിന്റെ രണ്ടാം സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് പതിഞ്ഞ തുടക്കം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി.
ടൂർണമെന്റിൽ ഇതു വരെ മികച്ച പ്രകടനം കാഴ്ചവെച്ച ഓപ്പണിംഗ് ബാറ്റ്സ്മാൻ ഡേവിഡ് വാർണർ 9 റൺസുമായി മടങ്ങി. ആരോൺ ഫിഞ്ച് 4 റൺസെടുത്ത് കൂടാരം കയറിയപ്പോൾ ഉസ്മാൻ ഖവാജയ്ക്ക് പകരക്കാരനായെത്തിയ പീറ്റർ ഹാൻഡ്സ്കോംബും 4 റൺസുമായി മടങ്ങി.
ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് രണ്ട് വിക്കറ്റെടുത്തപ്പോൾ ഫിഞ്ചിന്റെ വിക്കറ്റ് ജോഫ്ര ആർച്ചർക്കായിരുന്നു.
ഓസ്ട്രേലിയ ഇപ്പോൾ 8 ഓവറിൽ 19 റൺസ് എടുത്തിട്ടുണ്ട്. സ്റ്റീവ് സ്മിത്ത് 2 റൺസുമായും അലക്സ് കേരി 4 റൺസുമായി ബാറ്റിംഗ് തുടരുന്നു.
ഇന്നത്തെ മത്സരത്തിലെ വിജയികൾ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ന്യൂസിലാൻഡിനെ നേരിടും. ആദ്യ സെമിയിൽ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ന്യൂസിലാൻഡ് ഫൈനലിൽ കടന്നത്.
Discussion about this post