തെക്കൻ സൊമാലിയയിലെ തുറമുഖ നഗരമായ കിസ്മയോയിലെ ഹോട്ടലിന് നേരെ നടന്ന ചാവേർ ആക്രമണത്തിലും വെടി വയ്പിലും 26 പേർ കൊല്ലപ്പെട്ടു. 56 പേർക്ക് പരിക്കേറ്റതായും പ്രാദേശിക പ്രസിഡന്റ് പറഞ്ഞു.
മരിച്ചവരിൽ രണ്ട് പ്രമുഖ പത്രപ്രവർത്തകർ, വിദേശികൾ, രാഷ്ട്രീയക്കാർ,വ്യാപാരികൾ, ഹോട്ടലിലെ രക്ഷാധികാരികൾ എന്നിവർ ഉൾപ്പെടുന്നു. കിഴക്കൻ ആഫ്രിക്കൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിഹാദി മൗലികവാദ ഗ്രൂപ്പായ ഹരകത്ത് അൽ-ഷബാബ് അൽ മുജാഹിദ്ദീൻ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
പ്രാദേശിക മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് കൊണ്ട് പ്രാദേശിക പ്രസിഡന്റ് അഹമ്മദ് മുഹമ്മദ് ഇസ്ലാം വാർത്ത സ്ഥിതീകരിച്ചു. വിദേശ പൗരന്മാരിൽ മൂന്ന് കെനിയക്കാരുണ്ട്. ഇവരെ കൂടാതെ കനേഡിയൻ,ബ്രിട്ടീഷ്,അമേരിക്കക്കാർ, മൂന്ന് ടാൻസാനിക്കാർ എന്നിവർ ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ രണ്ട് ചൈനീസ് പൗരന്മാരുമുണ്ട്.
കിസ്മയോയിലെ മദീന ഹോട്ടലിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച വാഹനവുമായി എത്തിയ ആളുകൾ ചാവേർ ആക്രമണം നടത്തുക ആയിരുന്നു. ആയുധധാരികളായ ഇവർ അകത്തേക്ക് കടക്കുന്നതിന് മുൻപ് വെടി വയ്ക്കുകയായിരുന്നു. അൽ-ക്വയ്ദയുമായി ബന്ധമുളള സംഘം എന്ന് അവകാശപ്പെട്ട ഇവർ ബോംബ് എറിഞ്ഞത് പുതിയ ആക്രമണം മാർഗങ്ങളിലൂടെയാണ്. വെളളിയാഴ്ച തുടങ്ങിയ ഏറ്റുമുട്ടൽ ശനിയാഴ്ചയാണ് അവസാനിച്ചത്.
സേനയുമായി നടത്തിയ ഏറ്റമുട്ടലിൽ നാല് തോക്കുധാരികളെ വെടി വച്ചു കൊന്നു. തീവ്രവാദ ആക്രമണത്തിൽ മരിച്ച മാധ്യമ പ്രവർത്തകരിൽ പ്രശസ്ത കനേഡിയൻ എഴുത്തുകാരൻ ഹോഡൻ നലായും ഉൾപ്പെടുന്നു.
Discussion about this post