കശ്മീരിന്റെ പ്രത്യേക ഭരണഘടനപദവി എടുത്തു കളഞ്ഞതിന് പിന്നാലെ മറ്റ് രാജ്യങ്ങളുടെ പിന്തുണ തേടി ഇന്ത്യ. ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിലെ അഞ്ച് സ്ഥിരം അംഗങ്ങളായ അമേരിക്ക ചൈന റഷ്യ ഫ്രാൻസ് യൂകെ എന്നി രാജ്യങ്ങളുമായി കശ്മീർ വിഷയത്തിൽ ആശയവിനിമയം നടത്തി. രക്ഷാസമിതിയിലെ മറ്റ് പത്ത് അംഗങ്ങളെയും ഇന്ത്യൻ നിലപാട് അറിയിച്ചു.
രണ്ട് കൂട്ടര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഐക്യരാഷ്ട്ര സഭയുടെ സഹായങ്ങളുണ്ടാകുമെന്നും ഇരു രാജ്യങ്ങളും സമാധാനം പുലര്‍ത്തണമെന്നും യുഎന്‍ വക്താവ് സ്റ്റെഫാന്‍ ദുജാറിക്കും വ്യക്തമാക്കി. അതേസമയം ജമ്മുകശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞതിന് പിന്നാലെയുള്ള സംഭവങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് യുഎസും അറിയിച്ചു.
ജമ്മു കശ്മീരിന്റെ പദവി എടുത്തുകളഞ്ഞതിനെതിരെ എതിരെ പാകിസ്ഥാൻ ഇന്ത്യയെ ഇന്നലെ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യൻ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തിയാണ് പാക് വിദേശകാര്യ സെക്രട്ടറി പ്രതിഷേധമറിയിച്ചത്.
Discussion about this post