നിയന്ത്രണ രേഖയോട് ചേർന്നുളള പ്രദേശങ്ങളിൽ പാക്കിസ്ഥാൻ വൻ
തോതിൽ ഭീകരരെ വിന്യസിച്ചുവെന്ന് റിപ്പോർട്ട്. ഇതു കൂടാതെ കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം വ്യാപകമാണെന്നും സംസ്ഥാന ഡിജിപി ദില്്ബാഗ് സിങ്ങ് പറഞ്ഞു. രജൗരി, പൂഞ്ച്, ഗുരേസ്, കർണാഹ്, കേരൻ, ഗുൽമാർഗ് തുടങ്ങിയ മേഖലകളിലാണ് വ്യാപകമായ നുഴഞ്ഞു കയറ്റം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാൻ പൊലീസ് ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ലഷ്കര്‍ ഇ തൊയ്ബ ഭീകരനായ ആസിഫ് മഖ്ബൂലിനെ കഴിഞ്ഞ ദിവസം ഏറ്റുമുട്ടലിൽ വധിച്ചിരുന്നു.
നിയന്ത്രണങ്ങൾ കർശനമാക്കി വളരെ കുറഞ്ഞ തോതില്‍ മാത്രമാണ് സേനയെ വിന്യസിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കശ്മീരിലെ നിയന്ത്രണങ്ങളിൽ ഓരോദിവസവും അയവുവരുത്തുന്നുണ്ട്. 90 ശതമാനം മേഖലകളിലും ഇപ്പോൾ നിയന്ത്രണങ്ങളില്ലെന്നും ഡിജിപി പറഞ്ഞു. ടെലിഫോൺ എക്സ്ചേഞ്ചുകളെല്ലാം ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.
മൊബൈൽ സേവനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ മാറ്റി കൊണ്ടിരിക്കുകയാണെന്നും ഡിജിപി വ്യക്തമാക്കി.ജമ്മു മേഖലയിലെ രണ്ടുജില്ലകളില്‍ വോയിസ് കോള്‍ സേവനങ്ങള്‍ പുന:സ്ഥാപിച്ചു. . ഗുല്‍മാർഗ് മേഖലയില്‍ മാത്രം നുഴഞ്ഞുകയറുന്നവരെ തുരത്താൻ 350-ലേറെ ഓപ്പറേഷനുകളാണ് നടത്തിയതെന്നും ഇതുമായി ബന്ധപ്പെട്ട് രണ്ട് ലഷ്കർ ഭീകരരെ അറസ്റ്റ് ചെയ്തതായും ലെഫ്. ജനറൽ കെ.ജെ.എസ്. ധില്ലണും നേരത്തെ വ്യക്തമാക്കിയിരുന്നു
Discussion about this post