ലാഹോർ: പാകിസ്ഥാനിൽ കുഞ്ഞുങ്ങൾക്കെതിരായ അക്രമങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഈ വർഷം ജനുവരി മുതൽ ജൂൺ വരെ പാകിസ്ഥാനിൽ 1304 കുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായതായാണ് കണക്ക്. പ്രതിദിനം ശരാശരി ഏഴ് കുട്ടികൾ എന്ന കണക്കിൽ പീഡനങ്ങൾ വർദ്ധിച്ചിരിക്കുന്നതായി ബാലാവകാശ സംഘടന നടത്തിയ പഠനങ്ങളിൽ പറയുന്നു.
ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ പാകിസ്ഥാനിൽ 729 പെൺകുട്ടികളും 575 ആൺകുട്ടികളും പീഡനങ്ങൾക്ക് ഇരയായി. ഇതിൽ 378 പേരെ തട്ടിക്കൊണ്ടു പോയി, 139 പേർ ബലാത്സംഗങ്ങൾക്ക് ഇരയായി, 153 കുഞ്ഞുങ്ങൾ പ്രകൃതി വിരുദ്ധ പീഡനങ്ങൾക്ക് ഇരയായപ്പോൾ 46 പേർ കൂട്ട ബലാത്സംഗങ്ങൾക്കും 88 പേർ കൂട്ട പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയായി. ലൈംഗിക പീഡനങ്ങൾക്കിരയായി 12 ആൺകുട്ടികളും 4 പെൺകുട്ടികളും കൊല്ലപ്പെട്ടു.
പതിനൊന്ന് വയസിനും പതിനഞ്ച് വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ഏറ്റവും കൂടുതൽ പീഡനങ്ങൾക്ക് ഇരയായിരിക്കുന്നത്. ഈ പ്രായപരിധിയിൽ വരുന്ന 414 കുട്ടികൾ ആക്രമിക്കപ്പെട്ടു. 5 മുതൽ 10 വയസുവരെ പ്രായമുള്ള 171 കേസുകളും 16 വയസിനും 18 വയസിനും ഇടയിലുള്ള 117 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. അഞ്ച് വയസ്സിന് താഴെയുള്ള 75 കുട്ടികൾ പാകിസ്ഥാനിൽ പീഡിപ്പിക്കപ്പെട്ടു.
Discussion about this post