ജമ്മു കശ്മീരിലെ ശ്രീനഗർ സന്ദർശിക്കാൻ സന്നദ്ധത അറിയിച്ച യുഎസ് സെനറ്റർ ക്രിസ് വാൻ ഹോളർക്ക് ഇന്ത്യ അനുമതി നിഷേധിച്ചു. ഡെമോക്രാറ്റിക് പാർട്ടിയിലെ സെനറ്റർ ആണ് കശ്മീർ സന്ദർശിക്കാൻ അനുമതി തേടിയത്. ഇന്ത്യ അനുമതി നിഷേധിച്ചെന്ന് ആരോപിച്ച് ക്രിസ് വാൻ ഹോളൻ രംഗത്തെത്തി.
കശ്മീർ സന്ദർശിക്കാൻ ഉചിതമായ സമയല്ലെന്ന് ഇന്ത്യൻ സർക്കാർ തന്നോട് പറഞ്ഞതായി യുഎസ് സെനറ്റർ ഹോളൻ പറഞ്ഞു.കശ്മീരിലെ ഇപ്പോഴത്തെ സ്ഥിതി ഗതികൾ വിലയിരുത്താനാണ് ആഗ്രഹിച്ചത്. നിങ്ങൾക്ക് ഒളിക്കാൻ ഒന്നുമില്ലെങ്കിൽ സംസ്ഥാനത്ത് സന്ദർശകരെ അനുവദിക്കുന്നതിൽ ഭയപ്പെടേണ്ടതില്ല എന്നതാണ് തന്റെ വ്യക്തപരമായ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു.
സുതാര്യത പ്രധാനമായ നിമിഷമാണിത്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ ഇന്ത്യയും അമേരിക്കയും പങ്കിട്ട മൂല്യങ്ങളെ ഹോളൻ ഓർമ്മിപ്പിച്ചു. എന്നാൽ ഹോളന് മറുപടി ഇതുവരെ ഇന്ത്യ നൽകിയിട്ടില്ല. ഇന്ത്യയ്ക്കെതിരെ വിദേശകാര്യസെനറ്റ് കമ്മിറ്റിയിൽ ഹോളൻ നിലപാടെടുത്തിരുന്നു.
Discussion about this post