ജർമനിക്കെതിരായ സൗഹൃദമത്സരത്തിൽ അർജന്റീനയ്ക്കു സമനില. രണ്ടു ഗോളുകൾക്ക് പിന്നിൽനിന്ന ശേഷമായിരുന്നു അർജന്റീന സമനില പിടിച്ചെടുത്തത്. കളിയുടെ ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളുകൾ നേടി ജർമനി സ്വന്തം മൈതാനത്ത് ആധിപത്യം പുലർത്തി. പതിനാറാം മിനിറ്റിൽ സെർജി ഗാബ്രിയിലൂടെയും 22 ാം മിനിറ്റിൽ കയി ഹവേർട്സിലൂടെയുമാണ് ജർമനി മുന്നിലെത്തിയത്.
എന്നാൽ രണ്ടാം പകുതിയിൽ കളിപിടിച്ച അർജന്റീന തിരിച്ചടിച്ചു. കളിയുടെ 66 ാം മിനിറ്റിൽ ലൂക്കാസ് അലാറിയയിലൂടെ അർജന്റീന ആദ്യ ഗോൾ നേടി. കളി തീരാൻ അഞ്ച് മിനിറ്റ് ബാക്കിനിൽക്കെ ലൂക്കാസ് ഒകാമ്പസ് അർജന്റീനയുടെ മാനംകാത്ത ഗോൾ സ്വന്തമാക്കി. അർജന്റീന സൂപ്പർ താരങ്ങളായ ലയണൽ മെസി, അഗ്യൂറോ, ഇക്കാർഡി, ഡി മരിയ എന്നിവരൊന്നും ഇല്ലാതെയാണ് ഇറങ്ങിയത്.
Discussion about this post