ലണ്ടൻ: പൗരത്വം റദ്ദ് ചെയ്തുകൊണ്ടുള്ള യുകെ സർക്കാരിന്റെ നടപടിക്കെതിരെ അപ്പീൽ നൽകി ഷമീമ ബീഗം. ലണ്ടനിലേക്ക് മടങ്ങി വരാൻ അനുവദിക്കാത്ത സർക്കാർ നടപടിക്കെതിരെയും ഷമീമ അപ്പീൽ നൽകിയിട്ടുണ്ട്.ഷമീമ ബലാത്സംഗത്തെ അതിജീവിച്ചയാളാണെന്നും ഷമീമയുടെ ബന്ധുവും അഭിഭാഷകനുമായ തസ്നീം അകുഞ്ചി നൽകിയ അപ്പീലിൽ പറയുന്നു. ഈ ആഴ്ചയാണ് അപ്പീലിൽ വാദം കേൾക്കുക.
പതിനഞ്ചാം വയസ്സിൽ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി ലണ്ടനില്‍ നിന്ന് സിറിയയിലേക്ക് പോയ ബ്രിട്ടീഷ് യുവതിയാണ് ഷമീമ ബീഗം. ഫെബ്രുവരിയിലാണ് ഷമീമ ബീഗത്തിന്റെ പൗരത്വം ബ്രിട്ടന് റദ്ദ് ചെയ്തത്.1981 ലെ ബ്രിട്ടീഷ് പൗരത്വ നിയമത്തിന്റെ സെക്ഷന്‍ 40 (2) ഉപയോഗിച്ചാണ് ഷമീമയുടെ പൗരത്വം യുകെ സർക്കാർ റദ്ദാക്കിയത്.
23 വയസ്സുള്ള യുവാവിനെയാണ് ഷമീമ തന്റെ 15-ാം വയസ്സിൽ വിവാഹം ചെയ്തത്.
തെളിവെടുപ്പിനായി ഷമീമയെ സിറിയയിൽ നിന്ന് ലണ്ടനിലേക്ക് മടങ്ങി വരുന്നതിനായി അനുവദിക്കണമെന്ന് കോടതിയും നിർദ്ദേശിച്ചിരുന്നു. ഷമീമ ഇല്ലാതെ കേസിൽ വാദം കേൾക്കാൻ കഴിയില്ലെന്ന് അഭിഭാഷകരുടെ വ്യക്തമാക്കി.
2015ൽ രണ്ട് സുഹൃത്തുക്കളുടെ കൂടെയാണ് ഷമീമ ലണ്ടനില്‍ നിന്ന് സിറിയയിലേക്ക് പോയത്. സിറിയൻ അഭയാർത്ഥി ക്യാമ്പിൽ നിന്നാണ് നിറവയറുമായി കഴിയുന്ന ഷമീമയെ കണ്ടെത്തുന്നത്. പിന്നീട് നാല് വർഷങ്ങൾക്കുശേഷം തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകുന്നതിന് ബ്രിട്ടനിലേക്ക് മടങ്ങിവരുന്നതിന് അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ ഷമീമ ലണ്ടനിൽ വരുന്നത് വിലക്കുകയും അവരുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കുകയും ചെയ്യുകയായിരുന്നു.
Discussion about this post