അനുച്ഛേദം 370 ഉം, 35 എന്നിവയായിരുന്നു ജമ്മു കശ്മീരിലേക്കുളള തീവ്രവാദത്തിന്റെ കവാടമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള എൻഡിഎ സർക്കാർ അനുച്ഛേദം 370 റദ്ദാക്കിയതിലൂടെ തീവ്രവാദ കവാടം അടഞ്ഞു. ഓഗസ്റ്റ് അഞ്ചിന് അനുച്ഛേദം 370, 35 എ എന്നിവ റദ്ദാക്കിയപ്പോൾ ജമ്മു കശ്മീരിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി സംയോജിപ്പിക്കുകയെന്ന സർദാർവല്ലഭായ് പട്ടേലിന്റെ ആഗ്രഹം പൂർത്തികരിക്കപ്പെട്ടുവെന്നും ഷാ പറഞ്ഞു.ഇന്ത്യ ഗേറ്റ് വേയിൽ നടന്ന ‘റൺ ഫോർ യൂണിറ്റി ‘ ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അമതിഷാ
അനുച്ഛേദം 370, 35 എ എന്നിവയായിരുന്നു ഭീകരതയുടെ കവാടം. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ഗേറ്റ് അടച്ച് പൂട്ടി. നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനുമായി സംയോജിപ്പിക്കാനുളള ചുമതല മഹാത്മാഗാന്ധിജിയാണ് പട്ടേലിന് നൽകിയത്. എന്നാൽ അത് പൂർത്തികരിക്കാൻ കഴിഞ്ഞില്ല. അതാണ് ജമ്മു കശ്രീനെ ഇന്ത്യയുമായി സമന്വയിപ്പിക്കാൻ പ്രേരിപ്പിച്ചതെന്നും ഷാ പറഞ്ഞു.
അനുച്ഛേദം 370, 35 എ എന്നിവ സംയോജനത്തിന് തടസ്സമായി നിന്നു. ആരും ഈ വിഷയത്തിൽ സ്പർശിച്ചിരുന്നില്ല. ഓഗസ്റ്റ് അഞ്ചിന് പട്ടേലിന്റെ ആസ്വപ്നം എൻഡി എ സർക്കാർ പൂർത്തികരിച്ചു. വർഷങ്ങളോളം അവഗണിക്കപ്പെട്ടു കിടന്ന പട്ടേലിന് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോളാണ് അർഹിക്കുന്ന അംഗീകാരം നൽകി. മുഖ്യമന്ത്രിയായപ്പോൾ പട്ടേലിന് പ്രതിമ പണിയുന്ന നടപടികൾ ആരംഭിച്ചു. ഗുജറാത്തിലെ കൊവാഡിയയിൽ പട്ടേലിന് ആദര സൂചകമായി ഒരുക്കിയിരിക്കുന്ന ‘സ്്റ്റാച്യു ഓഫ് യുണിറ്റി’ അദ്ദേഹത്തിന് അർഹിക്കുന്ന അംഗീകരമായതായും ഷാ പറഞ്ഞു.പട്ടേൽ കാരണമാണ് ഏകീകൃത ഇന്ത്യ നിലവിൽ വന്നത്. അദ്ദേഹത്തെ താഴ്മയോടെ ഞങ്ങൾ ഓർക്കുന്നുവെന്നും ഷാ കൂട്ടിച്ചേർത്തു
Discussion about this post