ഉന്നതവിദ്യഭ്യാസ മേഖലയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരം നൽകി ജർമ്മിനി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജർമൻ ചാൻസലർ ആഞ്ചല മെർക്കലും തമ്മിലുള്ള ചർച്ചയിൽ ഇതു സംബന്ധിച്ച് ധാരണയായി. 20 ഓളം സുപ്രധാന കരാറുകളിൽ ഒരെണ്ണം ഉന്നത വിദ്യഭ്യാസവുമായി ബന്ധപ്പെട്ടതാണ്.ഉന്നതവിദ്യാഭ്യാസ രംഗത്തെ സഹകരണം,ഉന്നത വിദ്യഭ്യാസ രംഗത്തെ ഇന്തോ -ജർമ്മൻ പങ്കാളിത്തത്തിന്റെ കാലാവധി നീട്ടുന്നതിനായുളള കരാറുകളിലും ഇരു രാജ്യങ്ങളും ധാരണ പത്രം ഒപ്പിട്ടു.
ഇതു കൂടാതെ എഐയെ കുറിച്ചുളള ഗവേഷണവും വികസനവും, ഗ്രീൻ അർബൻ മൊബിലിറ്റിക്ക് ഇന്തോ -ജർമ്മൻ പങ്കാളിത്തം തുടങ്ങി തന്ത്ര പരമായ പദ്ധതികളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനാണ് സംയുക്ത പ്രഖാപനത്തിനുളള കരാറുകളിൽ ഉൾപ്പടെ ഇരുനേതാക്കളും ഒപ്പു വച്ചു.
സിവിൽ ഏവിയേഷൻ സഹകരണത്തിനുളള കരാറുകളിലും ഒപ്പിട്ടുണ്ട്. അന്താരാഷ്ട്ര സമാർട്ട് നഗര ശൃഖംല സഹകരണം, നൈപുണ്യ വികസനം, തൊഴിലധിഷ്ഠിത വിദ്യഭ്യാസം, പരിശീലനം എന്നീ മേഖലകളിലും സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. ഇതിന് പുറമെ ഇൻഷുറൻസ്,വ്യക്തികളുടെയും, വൈകല്യമുളള തൊഴിലാളികളുടെയും പുനരധിവാസം, തൊഴിൽ പരിശീലനം എന്നീ മേഖലകളിൽ ധാരണ പത്രം ഒപ്പു വച്ചു.ശാസ്ത്ര സാങ്കേതിക ഗവേഷണ സഹകരണം, ആയുർവേദത്തിൽ അക്കാദമിക് , യോഗ ,ധ്യാനം എന്നിവയിലും സഹകരിക്കും.
Discussion about this post