അയോധ്യ കേസിൽ സുപ്രീംകോടതി വിധി വരാനിരിക്കെ മന്ത്രിമാരുടെ പരസ്യ പ്രസ്താവനകൾ വിലക്കി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേസിലെ കക്ഷികളെ പിന്തുണച്ചോ എതിർത്തോ ആരും സംസാരിക്കരുത്. ഇക്കാര്യത്തിൽ വിവാദ പ്രസ്താവനകൾ ഒഴിവാക്കണമെന്നും യോഗി നിർദേശം നൽകിയിട്ടുണ്ട്.
വിധിക്ക് ശേഷം എങ്ങനെ സമാധാനം പുനഃസ്ഥാപിക്കാമെന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ആർ.എസ്.എസ് യോഗം വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യോഗിയുടെ പ്രസ്താവന.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നവംബർ 17-നു വിരമിക്കുന്നതിനുമുമ്പായി കേസിൽ വിധിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗബെഞ്ചാണ് കേസിൽ 40 ദിവസം തുടർച്ചയായി വാദം കേട്ടത്. ഒക്ടോബർ 16-നാണ് കേസ് വിധിപറയാനായി മാറ്റിയത്.
Discussion about this post