സംസ്ഥാന സർക്കാരിന്റെ അനാവശ്യ ധൂർത്തിനെയും സംസ്ഥാനത്തെ ദയനീയമായ സാമ്പത്തിക സ്ഥിതിയെയും നിശിതമായി വിമർശിച്ച് അഡ്വക്കേറ്റ് ജയശങ്കർ. പെരുവഴിയിലായ വികസന പദ്ധതികൾ, കട്ടപ്പുറത്തായ കെ എസ് ആർ ടി സി എന്നിവയെയും മുഖ്യന്റെ ഭാര്യാസമേതമുള്ള വിദേശയാത്രയെയും കണക്കറ്റ് പരിഹസിച്ചു കൊണ്ടുള്ള ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
‘അരിമണിയൊന്നു കൊറിക്കാനില്ല,
തരിവളയിട്ടു കിലുക്കാൻ മോഹം.
ഖജനാവിൽ അഞ്ചു നയാപൈസയില്ല. എല്ലാവരും മുണ്ട് മുറുക്കി ഉടുക്കണം. വികസന പദ്ധതികൾ പെരുവഴിയിൽ, കെഎസ്ആർടിസി കട്ടപ്പുറത്ത്. പ്രളയ ദുരിതാശ്വാസത്തിനു കിട്ടിയ കാശു കൊണ്ടാണ് നിത്യ ചെലവ് നടത്തുന്നത്. ട്രഷറി പൂട്ടാൻ ഇനി അധിക ദിവസം വേണ്ട.
ഭരണച്ചിലവ് കുറയ്ക്കാൻ സർക്കാർ പാടുപെടുകയാണ്: മന്ത്രിമാർക്ക് പുതിയ ഇന്നോവ ക്രിസ്റ്റ, അഡ്വ ജനറലിനും ആറ്റിങ്ങലെ തോറ്റ എംപിക്കും ക്യാബിനറ്റ് റാങ്ക്, പോലീസ് മർദ്ദനം ഏറ്റു മരിക്കുന്നവരുടെ വീട്ടുകാർക്ക് പത്തു ലക്ഷം…
അതൊന്നും പോരാഞ്ഞ്, ഇതാ ജില്ല തോറും നവോത്ഥാന മന്ദിരങ്ങൾ പണിയാൻ 700 കോടി അനുവദിക്കുന്നു. ഇരട്ട ചങ്കൻ പത്നീസമേതം ജപ്പാനിലും കൊറിയയിലും ഉല്ലാസ യാത്ര പോകുന്നു.
എൽഡിഎഫ് വന്നു
എല്ലാം ശരിയായി.’
https://www.facebook.com/AdvocateAJayashankar/photos/a.753112281485167/2365379633591749/?type=3&theater
Discussion about this post