ബ്രിട്ടൻ പൊതുതെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിക്ക് മുന്നേറ്റം. ആകെയുള്ള 650 സീറ്റിൽ ഫലം പ്രഖ്യാപിച്ച 441 സീറ്റിൽ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ കൺസർവേറ്റീവ് പാർട്ടി 236 സീറ്റ് നേടി മുന്നേറ്റം തുടരുകയാണ്. പിന്നിലുള്ള ലേബർ പാർട്ടിക്ക് 160 സീറ്റുകളാണ് ലഭിച്ചമറ്റുള്ളവര് 53 സീറ്റിലും വിജയിച്ചതായാണ് റിപ്പോര്‍ട്ട്.ആകെയുള്ള 650 സീറ്റുകളില്‍ 326 എണ്ണമാണു കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
ഫലസൂചനയില്‍ നിരാശയുണ്ടെന്നും ലേബര്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനമൊഴിയുമെന്നും കോര്ബിന് ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു.എക്സിറ്റ് പോളുകള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ശക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തുടരുമെന്നാണ് പ്രവചിച്ചിട്ടുള്ളത്. 357 സീറ്റുകള്‍ വരെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ലഭിക്കുമെന്നാണ് പ്രവചനം. ലേബര്‍ പാര്‍ട്ടി ശക്തികേന്ദ്രങ്ങളടക്കം പിടിച്ചെടുത്താണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മുന്നേറ്റം തുടരുന്നത്. ഹൗസ് ഓഫ് കോമണ്‍സിലെ 650 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മൂവായിരത്തിലേറെ സ്ഥാനാര്ത്ഥികളാണ്കളാണ് മത്സരിക്കുന്നത്.
നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോണ്സണ്, പ്രതിപക്ഷനേതാവ് ജെറെമി കോര്ബിന്, ലിബറല്‍ ഡെമോക്രാറ്റ് നേതാവ് ജോ സ്വിന്‍സണ്‍ എന്നിവരാണ് പ്രധാനമന്ത്രിസ്ഥാനത്തിനായി ഏറ്റുമുട്ടിയത്.
Discussion about this post