റിയാദ്: വാഷിംഗ്ടൺ പോസ്റ്റ് ലേഖകൻ ജമാൽ ഖഷോഗിയെ വധിച്ച സംഭവത്തിൽ അഞ്ച് പേർക്ക് വധശിക്ഷ. പ്രതികളായ മറ്റ് മൂന്ന് പേർക്ക് 24 വർഷം തടവും സൗദി കോടതി വിധിച്ചു.
ഒൻപത് ഘട്ടങ്ങളിലായി നടന്ന വിചാരണയ്ക്കൊടുവിലാണ് കോടതി പ്രതികൾക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. 2018 ഒക്ടോബർ രണ്ടിന് തുർക്കിയിലെ സൗദി കോൺസുലേറ്റിനുള്ളിൽ വെച്ചായിരുന്നു ഖഷോഗി കൊല്ലപ്പെട്ടത്.
യെമെൻ ആഭ്യന്തര യുദ്ധത്തിലെ സൗദി ഇടപെടലിനെ വിമർശിച്ചിരുന്ന ഖഷോഗി ഖത്തർ ഉപരോധത്തെയും വിമർശിച്ചിരുന്നു. സൗദി ഭരണകൂടത്തിന്റെ കടുത്ത വിമർശകനായി അറിയപ്പെട്ടിരുന്ന മാദ്ധ്യമ പ്രവർത്തകനായിരുന്നു ജമാൽ ഖഷോഗി.
Discussion about this post