സന്നിധാനം: ശബരിമലയിൽ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ചതിനൊപ്പം സന്നിധാനത്തെ നിയന്ത്രണങ്ങള്‍ കൂടി. പമ്പയില്‍ നിന്നും സാന്നിധാനത്തു എത്താന്‍ 12 മുതല്‍ 14 മണിക്കൂര്‍ വരെ തീര്‍ത്ഥാടകര്‍ ക്യുവില്‍ കാത്തു നിന്നു. പതിനെട്ടാം പടി വഴി വേഗത്തില്‍ ഭക്തരെ കടത്തി വിടാത്തതാണ് തിരക്ക് നിയന്ത്രണത്തില്‍ പൊലീസിന് പാളിച്ച പറ്റിയത്.
മുന്‍ വര്‍ഷങ്ങളില്‍ തിരക്കുള്ള സമയങ്ങളില്‍ ഒരു മിനിട്ടില്‍ 85 മുതല്‍ 110 ഓളം പേരാണ് പതിനെട്ടാം പടി ചവിട്ടിയിരുന്നത്. ഇത്തവണ തിരക്ക് വര്‍ധിച്ചിട്ടും പതിനെട്ടാം പടി ചവിട്ടുന്ന തീര്‍ത്ഥാടകരുടെ എണ്ണം 60 നും 70 നും ഇടയിലാണ്. ഇക്കാരണത്താല്‍ സാന്നിധാനത്തു ഒട്ടും തിരക്ക് ഇല്ലാത്തപ്പോഴും തീര്‍ത്ഥാടകര്‍ക്ക് പതിനെട്ടാം പടി ചവിട്ടുവാന്‍ മാണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ട അവസ്ഥയാണ്.
ഇരുമുടി കെട്ട് ഇല്ലാത്ത ഭക്തര്‍ക്ക് വടക്കേ നട വഴി മുന്‍പ് ദര്‍ശനം അനുവദിച്ചിരുന്നു. എന്നാല്‍ തിരക്കിന്റെ പേരില്‍ കെട്ട് ഇല്ലാതെ മല ചവിട്ടാന്‍ എത്തുന്ന തീര്‍ത്ഥാടകരെ പോലും പോലീസ് പമ്പയില്‍ തടഞ്ഞു വെക്കുകയാണ്. നിലക്കല്‍, പമ്പ, സന്നിധാനം പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ മാര്‍ക്ക് പരസ്പര ധാരണ ഇല്ലാത്തതും തീര്‍ത്ഥാടനത്തെ ബാധിക്കുന്നുണ്ട്.
Discussion about this post