10 ജിഗാവാട്ട് സോളാർ വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള പദ്ധതി 2022 ഓടെ പൂർണ്ണമായും നടപ്പാക്കുമെന്ന് കേന്ദ്രഗവണ്മെന്റ് സ്ഥാപനമായ എൻ ടി പി സി അറിയിച്ചു. അൻപതിനായിരം കോടി രൂപ ചിലവിൽ നടപ്പാക്കുന്ന ഈ പദ്ധതി ഇന്ത്യയിലെ ഊർജ്ജസുരക്ഷയിലും സുസ്ഥിര വൈദ്യുതോൽപ്പാദനത്തിലും വന്‍ കുതിച്ചുചാട്ടം ഉണ്ടാക്കും.
എൻ ടി പി സിയോടൊപ്പം മറ്റ് വൈദ്യുത ഉൽപ്പാദന കോർപ്പറേഷനുകളും ബോർഡുകളും ചേർന്ന് രാജ്യത്ത് രാജ്യത്ത് 2022 ഓടെ 175 ഗിഗാവാട്ട് സുസ്ഥിരവൈദ്യുതി ഉൽപ്പാനമാണ് ലക്ഷ്യമാക്കുന്നത്. ഒരു യൂണിറ്റിനു മൂന്നുരൂപയിൽത്താഴെ ഉൽപ്പാദനച്ചിലവു വരത്തക്കനിലയിലാണ് പദ്ധതികൾ രൂപപ്പെടുത്തുന്നതെന്ന് ഊർജ്ജമന്ത്രാലയം അറിയിച്ചു.
2032ഓടെ രാജ്യത്തെ വൈദ്യുതോൽപ്പാദനത്തിൽ ഏറ്റവും കുറഞ്ഞത് 30 ശതമാനമെങ്കിലും സുസ്ഥിരമായ മാർഗ്ഗങ്ങളിലൂടെ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയായിരിക്കണമെന്നാണ് എൻ ടി പി സി ലക്ഷ്യം വയ്ക്കുന്നത്.
ഈ വർഷം അവസാനത്തോടു കൂടി 2400മെഗാവാട്ട് സോളാർ വൈദ്യുതിയാണ് എൻ ടി പി സി ലക്ഷ്യമിടുന്നത്. അതിനു ശേഷമുള്ള ഓരോ വർഷങ്ങളിലും നാലു ഗിഗാവാട്ട് വൈദ്യുതി വച്ച് ഉൽപ്പാദനം വർദ്ധിപ്പിയ്ക്കും. ഗ്രീൻ ബോണ്ടുകൾ വഴി ഇതിനായുള്ള ധനസമാഹരണം നടത്താനാണ് ശ്രമിയ്ക്കുന്നതെന്ന് എൻ ടി പി സി വൃത്തങ്ങൾ അറിയിച്ചു.
Discussion about this post