ബാഗ്ദാദ്: ബാഗ്ദാദിലെ വിമാനത്താവളത്തിലുണ്ടായ അമേരിക്കൻ വ്യോമാക്രമണത്തില്‍ ഇറാന്‍ സൈനിക തലവന്‍ ഖാസിം സുലൈമാനി ഉള്‍പ്പടെ എട്ടുപേര്‍ കൊല്ലപ്പെട്ടു. ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
അര്‍ധരാത്രിയിലാണ് ബാഗ്ദാദ് വിമാനത്താവളം ലക്ഷ്യമാക്കി യു.എസ് വ്യോമാക്രമണം നടത്തിയത്. ആക്രമണം നടത്തിയതായി യു.എസും സ്ഥിരീകരിച്ചു.
ഇറാഖിലെ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അക്രമിക്കാന്‍ ഒരുക്കങ്ങള്‍ നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വ്യോമാക്രമണം നടത്തിയതെന്ന് വൈറ്റ് ഹൗസ് വാർത്താകുറിപ്പിലൂടെ അറിയിച്ചു.
ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്‌സ് കമാന്‍ഡര്‍ കാസെം സൊലൈമാനിയെ വധിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടിരുന്നതായി പെന്റഗണ്‍ നേരത്തെ അറിയിച്ചിരുന്നു. ഇയാളുടെ മരണത്തിനു പിന്നാല വിശദീകരണങ്ങളൊന്നുമില്ലാതെ യുഎസ് ദേശീയപതാക ട്രംപ് ട്വീറ്റ് ചെയ്തു.
Discussion about this post