പാക്കിസ്ഥാനെതിരെ രൂക്ഷ പ്രതികരണവുമായി ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ സ്ഥിരാംഗമായ സയ്യിദ് അക്ബറുദ്ദീൻ. വ്യാഴാഴ്ച ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സമിതി യിൽ നടന്ന ഒരു തുറന്ന സംവാദത്തിലാണ് അക്ബറുദ്ദീൻ പാകിസ്ഥാനെ കടന്നാക്രമിച്ചത്.
“അസ്തിത്വത്തിന്റെയും നിയമസാധുതയുടെയും ഉപരി, സുരക്ഷാ സമിതിയുടെ കടമകൾ നിറവേറ്റുന്നതിന്റെയും പ്രസക്തിയുടെയും നേരെ പോലും ചോദ്യങ്ങൾ ഉയർന്നിരിക്കുന്നു. തീവ്രവാദ ശൃംഖലകളുടെ ആഗോള വ്യാപനവും, നവീന സാങ്കേതികതയുള്ള ശക്തമായ ആയുധവല്ക്കരണവും, ഭരണകൂടങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഛിദ്രശക്തികളെ പ്രതിരോധിക്കാൻ സാധിക്കാത്തതും സുരക്ഷാ സമിതിയുടെ കഴിവുകേടാണ് എടുത്തു കാണിക്കുന്നത്. വൈകിപ്പോയെങ്കിലും എന്റെ അയൽരാജ്യമായ പാകിസ്ഥാനോട് എനിക്ക് പറയാനുള്ളതെന്താണെന്നാൽ, നിങ്ങളുടെ പ്രശ്നങ്ങൾക്ക് നിങ്ങൾ സ്വയം ചികിത്സിക്കുക, നിങ്ങളുടെ രാജ്യത്തെ അന്ത:ഛിദ്രങ്ങൾ പരിഹരിക്കേണ്ട ഉത്തരവാദിത്വം മറ്റാർക്കും ഇല്ലെന്നോർമ്മ വേണം” എന്ന് ക്ഷുഭിതനായ അക്ബറുദ്ദീൻ സുരക്ഷാസമിതിയിൽ വെളിപ്പെടുത്തി. ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശ് (JMB) എന്ന ഭീകരസംഘടനയ്ക്ക് ഇന്ത്യക്കകത്ത് അട്ടിമറി പ്രവർത്തനങ്ങൾ നടത്താൻ പാകിസ്ഥാൻ ഫണ്ട് ചെയ്യുന്നതായി ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ട സാഹചര്യത്തിലാണിത്.
താരതമ്യേന ശാന്തനായ അക്ബറുദ്ദീൻ, ഇത്രയും രൂക്ഷമായ ഒരു പ്രതികരണം നടത്തുന്നത് ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ ഇന്ത്യൻ സർക്കാർ എടുക്കാൻ പോകുന്ന കടുത്ത നിലപാടുകളെയാണ് സൂചിപ്പിക്കുന്നത്.
Discussion about this post