176 പേർ മരിച്ച ഉക്രേനിയൻ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ മാഞ്ഞു പോവില്ല ഖാസിം സുലൈമാനിയുടെ ത്യാഗമെന്ന് ഇറാനിലെ സുപ്രധാന നേതാവ് ആയത്തുള്ള ഖമനയി.വെള്ളിയാഴ്ച ,നിസ്കാരം കഴിഞ്ഞുള്ള പൊതു സമ്മേളനത്തിലാണ് ആയത്തുള്ള ഖമനയി ഈ വെളിപ്പെടുത്തൽ നടത്തിയത്.എട്ട് വർഷങ്ങൾക്ക് ശേഷമാണ് ആയത്തുള്ള ഖമനയി ഒരു പൊതു നിസ്കാരത്തിൽ പങ്കെടുക്കുന്നത്.
ജനറൽ ഖാസിം സുലൈമാനിയുടെ ജീവത്യാഗം,വിമാനാപകടത്തിന്റെ ബഹളത്തിൽ വിസ്മരിക്കപ്പെടേണ്ടതല്ലെന്നും,ഒരു ലോകശക്തിക്ക് അത്തരമൊരു മുഖമടച്ചുള്ള അടി നൽകാൻ ഇറാന് സാധിച്ചുവെന്നത് ദൈവത്തിന്റെ കൈയുടെ ഇടപെടലിനെ കാണിക്കുന്നുവെന്നും ഖമനയി പറഞ്ഞു, ഖുദ്സ് ഫോഴ്‌സിന്റെ കമാൻഡറായ ഖാസിം സുലൈമാനിയെ കൊന്നത് വാഷിംഗ്ടണിന്റെ “തീവ്രവാദ സ്വഭാവം” ലോകത്തിനു കാണിച്ചു കൊടുത്തെന്നും ആയത്തുള്ള ഖമനയി കൂട്ടിച്ചേർത്തു.
Discussion about this post