അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് കുറ്റവിചാരണ ഇന്ന് സെനറ്റില്‍ ആരംഭിക്കും.പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ വേണ്ടി ഉക്രൈനുമായി ചേർന്ന് നടത്തിയ നീക്കങ്ങളുടെ പേരിലാണ് ട്രംപ് വിചാരണ നേരിടുന്നത്.
അതേസമയം,ഭരണഘടനാക്രമങ്ങളുടെ ലംഘനമാണിതെന്നും, തങ്ങളുടെ പ്രസിഡന്റിനെ സ്വതന്ത്രമായി തിരഞ്ഞെടുക്കാനുള്ള യു.എസ്. ജനതയുടെ അവകാശത്തിനു നേരേയുള്ള ഗുരുതരമായ ആക്രമണമാണിതെന്നുമാണ് ട്രംപിന്റെ അഭിഭാഷകരുടെ വാദം.അമേരിക്കയുടെ ഭരണ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് പ്രസിഡന്റിനെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍.
Discussion about this post