മരിച്ചു പോയ അച്ഛന്റെ ശവസംസ്കാരത്തിന് എത്താൻ കഴിയാതെ പാക് വിദ്യാർഥി. വുഹാനിൽ,പി.എച്.ഡി ഗവേഷണ വിദ്യാർത്ഥിയായ ഹസനാണ് ഈ ദുരവസ്ഥയുണ്ടായത്. വ്യാഴാഴ്ച അച്ഛനോട് സംസാരിച്ച ഹസൻ,വുഹാനിലെ സ്ഥിതിയെക്കുറിച്ചും, പാക് സർക്കാരിന്റെ അനാസ്ഥയെക്കുറിച്ചും വിഷമത്തോടെയാണ് സംസാരിച്ചത്.ഇതേത്തുടർന്നുണ്ടായ മാനസികസമ്മർദ്ദം, രോഗിയായ ഹസന്റെ പിതാവിനെ മരണത്തിലേക്ക് നയിക്കുകയായിരുന്നു.
സംഭവത്തിനെതിരെ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് പുകയുന്നത്. റോയിട്ടേഴ്സ് ഉൾപ്പെടെയുള്ള മാധ്യമ ഭീമന്മാരെല്ലാം,വൻ പ്രാധാന്യത്തോടെ സംഭവം വാർത്തയാക്കിയിട്ടുണ്ട്. വീട്ടിലെ സാഹചര്യം വെളിപ്പെടുത്തിക്കൊണ്ടുള്ള ഹസന്റെ അഭ്യർത്ഥനകൾ നിർദ്ദയമായി പാക് അധികൃതർ നിരസിക്കുകയായിരുന്നു. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽ, ആയിരത്തിലധികം പാക്കിസ്ഥാനി വിദ്യാർത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്.സംഭവിക്കാനുള്ള മരണം എവിടെയായാലും സംഭവിക്കുമെന്ന നിലപാടാണ് പാക് സർക്കാറിന്റേത്.ഇവരെ തിരിച്ചെത്തിക്കാൻ പാകിസ്ഥാൻ ഈ നിമിഷം വരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
Discussion about this post