തീവ്രവാദികളുടെ ഭീകരാക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച ജവാന്മാരുടെ ഓർമകൾക്ക് ഒരു വയസ് തികയുന്നു.2019 ഫെബ്രുവരി പതിനാലിന് ജമ്മുകശ്മീരിലെ പുൽവാമയിലെ അവന്തിപുരയ്ക്ക് സമീപം സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ചിരുന്ന ബസ്സിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച ഒരു കാർ ഭീകരന്മാർ ഇടിച്ചുകയറ്റുകയായിരുന്നു. 300 കിലോ സ്ഫോടകവസ്തുക്കൾ നിറച്ച കാർ സൃഷ്ടിച്ച പൊട്ടിത്തെറിയിൽ 49 ജവാന്മാർ കൊല്ലപ്പെട്ടു.
ജയ്ഷെ മുഹമ്മദ് എന്ന തീവ്രവാദി സംഘടനയിലെ ആദിൽ അഹമ്മദ് എന്ന തീവ്രവാദിയായിരുന്നു ചാവേറായി ഈ കൃത്യം നടത്തിയത്. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സമ്മർദ്ദങ്ങളുടെ ഫലമായി ജയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസ്ഹറിനെ ഐക്യരാഷ്ട്ര സംഘടന ആഗോള ഭീകരനായി പ്രഖ്യാപിച്ചു. പുൽവാമ ആക്രമണത്തിന് സൂത്രധാരനായ മുദാസിർ അഹമ്മദ് ഖാനെ ഇന്ത്യൻ സൈന്യം വധിക്കുകയും ചെയ്തിരുന്നു.
Discussion about this post