അപ്രതീക്ഷിതമായി കെ.എസ്.ആർ.ടി.സി പ്രവർത്തകർ നടത്തിയ മിന്നൽ പണിമുടക്കിൽ സി.ഐ.ടി.യു പ്രവർത്തകർ പങ്കെടുത്തിട്ടില്ലെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിഞ്ഞു.സമരത്തിന് കാരണമായ പ്രശ്നമുണ്ടായ സ്ഥലത്തേയ്ക്ക് സി.ഐ.ടി.യു പ്രവർത്തകർ ആവേശത്തോടെ മുദ്രാവാക്യം വിളിച്ച് എത്തുകയും, തിരുവന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തായതോടെയാണ് ഇത്.
സംഘർഷം നടക്കുന്ന സമയത്ത് സി.ഐ.ടി.യു പ്രവർത്തകരെല്ലാവരും രാജ്ഭവന് മുന്നിൽ സമരം ചെയ്യുകയായിരുന്നുവെന്നും, കെ.എസ്.ആർ.ടി.സി പണിമുടക്കിൽ സി.ഐ.ടി.യു പ്രവർത്തകർ ആരും തന്നെ പങ്കെടുത്തിട്ടില്ലെന്നുമായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ വാദം.പണിമുടക്കിൽ മരിച്ച ടി. സുരേന്ദ്രന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോടാണ് മന്ത്രി ഇങ്ങനെ അവകാശപ്പെട്ടത്. നേതാക്കളും പ്രവർത്തകരും ഒരുപോലെ സി.ഐ.ടി.യുവിനെ ന്യായീകരിക്കുന്നതിനെ ഖണ്ഡിക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
Discussion about this post