കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ റാലിക്കിടെയുണ്ടായ വെടിവെപ്പില്‍ 27 പേര് കൊല്ലപ്പെട്ടു. 52 പേര്‍ക്ക് പരിക്കേറ്റു. കാബൂളിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ രാഷ്ട്രീയ നേതാവ് അബ്ദുല്‍ അലി മസരിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിനിടെയായിരുന്നു ആക്രമണം.
റാലി നടക്കുമ്പോള്‍ സ്ഥലത്ത് ആദ്യം റോക്കറ്റ് പതിക്കുകയും പിന്നാലെ വെടിവെപ്പ് ഉണ്ടാകുകയുമായിരുന്നു.
പ്രമുഖ നേതാവ് അബ്ദുല്ല അബ്ദുല്ല പരിപാടിയിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അതേസമയം സംഭവത്തില്‍ പങ്കില്ലെന്ന് താലിബാന് അറിയിച്ചു.
അമേരിക്കയും താലിബാനും തമ്മില്‍ ഖത്തറില്‍ വെച്ച് അഫ്ഗാന് സമാധാന കരാര്‍ ഒപ്പുവെച്ചിരുന്നെങ്കിലും, തടവുകാരെ വിട്ടു നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ താലിബാന് സമാധാന കരാറില്‍ നിന്ന് ഭാഗികമായി പിന്മാറി. ശേഷം പലയിടത്തും ആക്രമണങ്ങളും സ്ഫോടനങ്ങളും ഉണ്ടായി.
കഴിഞ്ഞ ദിവസം താലിബാന് കേന്ദ്രത്തില്‍ അമേരിക്കയും ആക്രമണം നടത്തിയിരുന്നു.
Discussion about this post