കൊച്ചി: ടി പി ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സിപിഎം നേതാവ് പി കെ കുഞ്ഞനന്തന് കോടതി ജാമ്യം അനുവദിച്ച സംഭവത്തിൽ സിപിഎമ്മിനെ ട്രോളി ഷാഫി പറമ്പില്‍ എംഎൽഎ. ഫേസ്ബുക്കിലൂടെയാണ് എംഎൽഎ രംഗത്തെത്തിയിരിക്കുന്നത്.
ശിക്ഷ മരവിപ്പിച്ച് മൂന്ന് മാസത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ശാരീരികവും മാനസികവുമായി ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും ജയിലിലെ ചികിത്സ ഫലപ്രദമാകുന്നില്ലെന്നും കാണിച്ച് കഴിഞ്ഞ ദിവസമാണ് കുഞ്ഞനന്തന് ഹൈക്കോടതിയില്‍ ജാമ്യത്തിനായി ഹര്‍ജി നല്‍കിയത്.
2014-ല്‍ ആണ് ടിപി വധക്കേസില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവും പാനൂര്‍ ഏരിയാ ഭാരവാഹിയുമായ കുഞ്ഞനന്തനെ ജീവപര്യന്തം തടവിന് വിചാരണ കോടതി ശിക്ഷിച്ചത്. ഇതിനിടയില്‍ നിരവധി തവണ ചികിത്സയ്ക്കും മറ്റുമായി കുഞ്ഞനന്തന് പരോളില്‍ പോയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
കഞ്ഞനന്തനെപ്പറ്റി ഒരക്ഷരം മിണ്ടരുത് വിടുവായത്തമായാലോ ?കുഞ്ഞനന്തന്റെ സ്വതന്ത്ര വിഹാരം ഇനി ഔദ്യോഗികമാണ്.
കുഞനന്തന് പരോളും ജാമ്യവും കൊടുക്കാന്‍ വേണ്ട സഹായങ്ങള്‍ നല്കാന് മെഡിക്കല്‍ ബോര്‍ഡുണ്ട് , കോടതിയില്‍ വേണ്ടത്ര എതിര്‍ക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശമ്ബളം വാങ്ങുന്ന വക്കീലന്മാരുണ്ട്,ടി.പി കൊലക്കേസ് പ്രതി പുറത്തിറങ്ങി നടക്കുന്നു എന്നുറപ്പ് വരുത്താന്‍ സര്‍ക്കാര്‍ തന്നെ ഒപ്പുണ്ട്.
ഇതൊന്നും ഇനി അസംബ്ലിയിലും ചോദ്യം ചെയ്യപ്പെടില്ല..അതും വെട്ടിച്ചുരുക്കിയല്ലോ.. ലോകസഭ നടക്കുന്നുണ്ട് , രാജ്യസഭയുണ്ട് , നിരവധി സംസ്ഥാന നിയമസഭകള്‍ ബഡ്ജറ്റ് സമ്മേളനങ്ങള്‍ ചേരുന്നുണ്ട്.. നാട്ടില്‍ ജനം കൂടുന്ന ചില ഇടങ്ങളില്‍ ഒരു നിയന്ത്രണവുമില്ല..(അവിടെ കൊറോണ പിടിച്ചാലെന്താ ? അല്ലെങ്കിലെ ഒരു പരുവമായ ഖജനാവിലേക്കുള്ള ഏക വരുമാനം മുടങ്ങരുതല്ലോ?)
ജനങ്ങളെ പേടിപ്പെടുത്താനല്ലാതെ നിയമസഭാ സമ്മേളനം വെട്ടിക്കുറച്ചത് കൊണ്ട് കേരളം എന്താണ് നേടിയത്?ഏപ്രില്‍ 8 വരെ അസംബ്ലിയില്‍ ചോദ്യത്തിന് ഉത്തരം , ചര്‍ച്ചക്ക് മറുപടി ,കൊറോണ പ്രതിരോധ വീഴ്ചകള്‍ , കുഞ്ഞനന്തന്‍മാരുടെ പരോള്‍ , പ്രളയ ഫണ്ട് മുക്കല്‍, സഹായം കിട്ടാത്തവരുടെ ആത്മഹത്യ , മാര്‍ക്ക് ദാനത്തിലെ ഗവര്‍ണ്ണറുടെ കുറ്റപ്പെടുത്തല്‍ തുടങ്ങി എല്ലാ വിമര്‍ശനങ്ങളില്‍ നിന്നും ഒരൊറ്റ Guillotine കൊണ്ട് രക്ഷപ്പെടല്‍ ..ശ്ശ്.. രാഷ്ട്രീയം പറയാനുള്ള സമയമല്ലിത്
പരോള്‍ കൊടുക്കാനുള്ളതാ..
Discussion about this post