കോഴിക്കോട്ടെ മുസ്ലിം ലീഗ് ഓഫീസിൽ യുവാവ് കുത്തേറ്റ് മരിച്ചു. ലീഗിന്റെ തൊട്ടിൽപാലം ഓഫീസിൽ നടന്ന മധ്യസ്ഥ ചർച്ചയിലാണ് യുവാവിനെ കുത്തിക്കൊന്നത്.
എടച്ചേരിക്കണ്ടി സ്വദേശിയായ 28 വയസുള്ള അൻസാറാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ, ബെൽമൗണ്ട് സ്വദേശി അഹമ്മദ് ഹാജിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മുസ്ലിം ലീഗിന്റെ പ്രവർത്തകരായ ഇരുവരും തമ്മിൽ നിലനിൽക്കുന്ന പ്രശ്നം പരിഹരിക്കാൻ ലീഗിന്റെ നേതാക്കൾ ഇവരെ ചർച്ചയ്ക്കായി വിളിച്ചു വരുത്തിയതായിരുന്നു. ചർച്ച കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് അരയിൽ നിന്നും കത്തിയെടുത്ത് അഹമ്മദ് ഹാജി അൻസാറിനെ കുത്തിയത്.കുത്തേറ്റ അൻസാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നു പുലർച്ചയോടെ മരിച്ചു.കുറേ ദിവസങ്ങളായി അഹമ്മദ് ഹാജിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അൻസാർ അപകീർത്തിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച ചർച്ചയ്ക്കാണ് പ്രാദേശിക നേതൃത്വം ഇരുവരെയും വിളിച്ചുവരുത്തിയത്.
Discussion about this post