കൊറോണ വൈറസ് ബാധയുടെ സുരക്ഷാ മുൻകരുതലെന്ന ഭാഗമായി പൊതു പരിപാടികളെല്ലാം തൽക്കാലം നിർത്തിവെക്കണമെന്ന് സർക്കാർ നിർദേശമുള്ളപ്പോൾ തന്നെ, സംസ്ഥാനത്ത് നാലിടത്ത് കള്ളുഷാപ്പ് ലേലം നടക്കുന്നു.
എറണാകുളം, മലപ്പുറം, ആലപ്പുഴ, കണ്ണൂർ എന്നിവിടങ്ങളിലെ കലക്ടറേറ്റിലാണ് കള്ള് ഷാപ്പ് ലേലങ്ങൾ തുടങ്ങിയത്. നടപടികളിൽ ചിലർ ബഹളം വെച്ചതിനെ തുടർന്ന് ആദ്യം എറണാകുളത്ത് ലേലം നിർത്തിവച്ചു. അതേസമയം കോൺഗ്രസ് നേതാക്കളുടെ കനത്ത പ്രതിഷേധത്തെ തുടർന്ന് കണ്ണൂരും ലേലം നടപടികൾ നിർത്തി. എറണാകുളം കലക്ടറേറ്റിലെ ഉദ്യോഗസ്ഥരടക്കം 200 പേരാണ് ലേലത്തിൽ പങ്കെടുത്തത്. ഷാപ്പിലെ മാത്രമല്ല മറ്റ് പല അടിയന്തര കാര്യങ്ങൾക്കും ജനങ്ങൾ സമീപിക്കുന്ന സ്ഥലമാണ് കലക്ടറേറ്റ്. ഇവിടെയായിരുന്നു ആൾക്കാരെ കൂട്ടത്തോടെ വിളിച്ച് പൊതുപരിപാടി നടത്തിയത്.
Discussion about this post