കോവിഡ്-19 പടർന്നുപിടിക്കുന്ന വേളയിൽ, ആശുപത്രി മേഖലകളിലുള്ള സമൂഹ സമ്പർക്കം കുറയ്ക്കുവാനും, മാസംതോറുമുള്ള പരിശോധന ഒഴിവാക്കാനുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർത്ഥന വളരെ ഫലപ്രദമെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്.
സാധാരണ ഒ.പി വിഭാഗത്തിൽ ചികിത്സയ്ക്കായി 11,000 പേർ വരാറുള്ളത് 5,800 ആയി കുറഞ്ഞിരിക്കുന്നുവെന്നും ഏതാണ്ട് 50 ശതമാനത്തോളം സ്ഥിരം പരിശോധനയ്ക്ക് വരുന്നവർ ആശുപത്രി സന്ദർശനം ഒഴിവാക്കിയിരിക്കുന്നു എന്നും എയിംസ് അധികൃതർ അറിയിച്ചു.എയിംസിൽ മാത്രമല്ല, ഡൽഹിയിലെ മറ്റ് പല ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും രോഗികളുടെയും സന്ദർശകരെയും എണ്ണം വളരെ കുറഞ്ഞിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
Discussion about this post