കാസർകോട് ജില്ലയിലെ കോവിഡ് രോഗബാധിതനെതിരെ പോലീസ് കേസെടുത്തു. മാർഗനിർദേശങ്ങൾ ലംഘിച്ച് ജനസമ്പർക്കത്തിൽ ഏർപ്പെട്ടതിനാണ് ഇയാളുടെ പേരിൽ പോലീസ് കേസെടുത്തത്.
പുറത്തിറങ്ങി സഞ്ചരിച്ച റൂട്ട് മാപ്പ് തയ്യാറാക്കാൻ ഇയാൾ പോലീസിനു നൽകിയ വിവരങ്ങൾ പരസ്പര വിരുദ്ധമായിരുന്നു.രോഗി നൽകുന്ന വിവരങ്ങളിൽ ദുരൂഹതയുള്ള കാര്യം മുഖ്യമന്ത്രി പിണറായി വിജയനും സ്ഥിരീകരിച്ചിരുന്നു.
രോഗബാധിതൻ തന്റെ ഇഷ്ടപ്രകാരം നാടുമുഴുവൻ സഞ്ചരിക്കുകയായിരുന്നു. ഇയാൾ സഞ്ചരിച്ച റൂട്ട് മാപ്പ് ഭാഗികമായേ ലഭിച്ചിട്ടുള്ളൂ.സിസി ടിവിയുടെയും സഹയാത്രികരുടെയും സഹായത്തോടെയാണ് ഈ വിവരങ്ങൾ മുഴുവൻ ശേഖരിച്ചത്.ഇയാളെ നിന്നും പൂർണ സഹകരണം ലഭിക്കുന്നില്ലെന്ന് ജില്ലാ കളക്ടർ തന്നെ വ്യക്തമാക്കിയിരുന്നു ഇത്തരക്കാർക്കെതിരെ കർശന നടപടി തന്നെ സ്വീകരിക്കുമെന്നും കലക്ടർ കൂട്ടിച്ചേർത്തു.
Discussion about this post