കേരളത്തിൽ കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം വർധിച്ചതോടെ സർക്കാർ കടുത്ത നിയന്ത്രണങ്ങളിലേക്ക്. രോഗം സ്ഥിരീകരിക്കപ്പെട്ട ജില്ലകൾ അടച്ചിടുമോ ഇല്ലയോ എന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം കൂടും.
ഇന്ന് നടക്കുന്ന യോഗത്തിന് ശേഷമേ ലോക്ഡൗണിന്റെ കാര്യത്തിൽ തീരുമാനമെടുക്കൂ. ഇതേസമയം, കേന്ദ്രസർക്കാർ അവശ്യ സേവനങ്ങൾ ഉറപ്പുവരുത്തി ബാക്കിയുള്ളതെല്ലാം ഈ ജില്ലകളിൽ അടച്ചിടണമെന്ന് ഇന്നലെ നിർദേശിച്ചിരുന്നു.കേരളത്തിൽ 11 ജില്ലകളിൽ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, കോട്ടയം, മലപ്പുറം, പത്തനംതിട്ട, തൃശൂർ, തിരുവനന്തപുരം, എന്നീ പത്ത് ജില്ലകൾ അടച്ചിടണം എന്നാണ് കേന്ദ്രസർക്കാർ നിർദ്ദേശം.ഏറ്റവും ഗുരുതരമായ കാസർകോട് ലോക്ഡൗൺ ചെയ്തു കഴിഞ്ഞു. ജില്ലയിൽ പൊതു ഗതാഗതം പൂർണമായും നിരോധിച്ചു കഴിഞ്ഞു അഞ്ചു പേരിൽ അധികം ഒന്നിച്ചു ചേരുന്നതും, എല്ലാ പരിപാടികളും തടയാൻ പോലീസിന് നിർദേശം കൊടുത്തിട്ടുണ്ട്.
Discussion about this post