തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകൾ വഴി മദ്യവിൽപ്പന പാടില്ലെന്ന എക്സൈസ് കമ്മീഷണറുടെ ഉത്തരവിൽ ഭേദഗതി ആവശ്യപ്പെട്ട് ബാറുടമകൾ രംഗത്ത്. ബാറുകൾ തുറക്കരുതെന്നും കൗണ്ടർ വഴിയുള്ള മദ്യ വില്പനയും പാടില്ലെന്നുമുള്ള ഉത്തരവിലാണ് ബാർ ഉടമകൾ പുതിയ അപേക്ഷയുമായി വന്നിരിക്കുന്നത്.
ബാർ കൗണ്ടർ വഴി പാർസൽ വിൽപ്പനയ്ക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് ബാർ ഉടമകളുടെ സംഘടന സംസ്ഥാന സർക്കാരിന് കത്ത് നൽകിയിരിക്കുന്നത്. നിലവിലെ അബ്കാരി നിയമം പാഴ്സൽ വിൽപ്പനയ്ക്ക് അനുമതി നൽകുന്നില്ല. ഈ സാഹചര്യത്തിലാണ് അസോസിയേഷൻ സർക്കാരിന് കത്ത് നൽകിയത്.
അതേസമയം വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 800 ബാർ കൗണ്ടറുകളാണ് പൂട്ടിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ബിവറേജസിലെ വിലക്ക് പാഴ്സൽ കൗണ്ടർ വഴി മദ്യം വിൽക്കാമെന്നാണ് ബാർ ഹോട്ടൽ ഉടമകൾ വ്യക്തമാക്കിയത്. സംസ്ഥാനത്ത് നിലവിൽ ബിവറേജസ് ഔട്‌ലെറ്റുകളും കള്ളു ഷാപ്പുകളും തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ട്. എന്നാൽ ഉത്തരവ് കർശനമായി നടപ്പിലാക്കാനും പരിശോധനകൾ കർശനമാക്കാനുമാണ് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം.
Discussion about this post