കണക്കുകൂട്ടിയതിലും വേഗം കോവിഡ് ബാധ അവസാനിക്കുമെന്നും ലോകരാഷ്ട്രങ്ങൾ വൈറസിന്റെ പിടിയിൽനിന്നും രക്ഷപ്പെടുമെന്ന് നോബൽ ജേതാവായ രസതന്ത്രജ്ഞൻ മൈക്കിൾ ലെവിറ്റ്. പല പ്രശസ്ത ആരോഗ്യ വിദഗ്ധരും പ്രതീക്ഷിച്ചതിനേക്കാൾ, കണക്കുകൂട്ടി അതിനേക്കാൾ കൃത്യമായി ചൈന അതിന്റെ പ്രതിസന്ധി തരണം ചെയ്യുമെന്ന് മുൻകൂട്ടി പറഞ്ഞയാളാണ് അദ്ദേഹം. കോവിഡ് ഭാഷയുടെ ഉത്ഭവം തൊട്ട് കണക്കുകൾ കൃത്യമായി പിന്തുടരുന്ന ലെവിറ്റ് പറയുന്നത്, സാമൂഹ്യമായ അകലം പാലിക്കാൻ തീരുമാനിച്ചിട്ടുള്ള രാജ്യങ്ങൾ കൃത്യമായി അത് പാലിച്ചാൽ, പിന്നെ പേടിക്കേണ്ട എന്നാണ്.
ദശലക്ഷക്കണക്കിന് ആളുകൾ മരിക്കുമെന്നും, മാസങ്ങളോ വർഷങ്ങളോ എടുത്തു മാത്രമേ രോഗബാധയടങ്ങു എന്നും പലരും പറയുന്നതൊക്കെ അദ്ദേഹം പാടെ തള്ളിക്കളയുകയാണ്. എല്ലാം വെറും ഊഹങ്ങളാണെന്നും ഇവയെല്ലാം സാധൂകരിക്കുന്ന യാതൊരു തെളിവും ഇപ്പോൾ ആരുടേയും പക്കലില്ല എന്നുമാണ് മൈക്കിൾ വാദിക്കുന്നത്. ജനുവരി അവസാന ദിവസം, ചൈനയിൽ വൈറസ് ബാധ മൂലം 46 പേർ മരിച്ചു.തൊട്ടു തലേ ദിവസം മരിച്ചത് 42 പേരായിരുന്നു. മരിച്ചവരുടെ കണക്കിൽ വലിയ വ്യത്യാസമുണ്ടായിരുന്നില്ലെങ്കിലും, രോഗം പടരുന്ന ആൾക്കാരുടെ എണ്ണം കുറഞ്ഞിരുന്നു. ഫെബ്രുവരി ഒന്നിന് ലെവിറ്റ് എഴുതിയത്, രോഗം പടരുന്ന തീവ്രത കുറയുന്നു, അത് ശുഭസൂചകമാണ് എന്നാണ്.
ചൈന ഡെയിലി ന്യൂസിന് നൽകിയ അഭിമുഖത്തിൽ, ലെവിറ്റിന്റെ കണക്കു പ്രകാരം ചൈനയിൽ എൺപതിനായിരം രോഗബാധിതരും, 3250 മരണവും ഉണ്ടാകുമെന്നാണ്.ചൈന പുറത്തുവിട്ട കണക്ക് പ്രകാരം മാർച്ച് ഏതാണ്ട് അവസാനമായിട്ടും, 80,298 രോഗബാധിതരും,3,245 പേർ മരിക്കുകയുമാണ് ഉണ്ടായത്.ലെവിറ്റ് പ്രവചിച്ചതുമായി നേരിയ വ്യത്യാസം മാത്രം. ഇങ്ങനെയൊരു സാഹചര്യത്തിലാണ്, രോഗബാധയ്ക്ക് അധികം ആയുസ്സില്ലെന്ന പ്രവചനവുമായി ലെവിറ്റ് വീണ്ടും രംഗത്തു വന്നിരിക്കുന്നത്.
Discussion about this post