കോവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തോട് വിളിച്ചു പറഞ്ഞ ചൈനയിലെ രണ്ടാമത്തെ ഡോക്ടറെയും കാണാനില്ല.ലോകം മുഴുവൻ പടർന്നു പിടിച്ച പതിനായിരക്കണക്കിന് പേരെ കൊന്നൊടുക്കിയ കൊറോണ വൈറസിന്റെ സാന്നിധ്യത്തെക്കുറിച്ച് വുഹാനിലെ മെഡിക്കൽ സർക്കിളുകളിൽ വിവരം നൽകിയത് ഡോ.അയ്ഫെൻ എന്ന വനിതാ ഡോക്ടറാണ്.കുറച്ചുദിവസമായി ഇവരെ കാണാനില്ലെന്ന റിപ്പോർട്ടാണ് ഇപ്പോൾ ചൈനയിൽ നിന്നും പുറത്തു വരുന്നത്. വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട അസാധാരണമായ ന്യൂമോണിയ പോലെ തോന്നിപ്പിക്കുന്ന ഒരു രോഗം എന്നാണ് ഫെൻ ഈ രോഗത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
“സാർസ് കൊറോണ വൈറസ് ബാധിതൻ” എന്ന തലക്കെട്ടിൽ തന്നെ ഒരു രോഗിയുടെ ചിത്രം ഡോ.അയ്ഫെൻ പങ്കുവെച്ചത് കണ്ടാണ് ഡോ.ലീ വെൻ ലിയാങ് ഇക്കാര്യത്തിൽ ഇടപെടുന്നത്. അദ്ദേഹം പിന്നീട് നടത്തിയ തുടർപഠനങ്ങളാണ് കോവിഡ് വൈറസിന്റെ സാന്നിധ്യം ഉറപ്പിച്ചതും ലോകത്തോട് വിവരം വിളിച്ചു പറയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതും. അതിന്റെ പേരിൽ അഭിനന്ദിക്കുന്നതിനു പകരം അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുക്കുകയും, മൃഗീയമായി ടോർച്ചർ ചെയ്യുകയും പ്രതിഷേധം കനത്തപ്പോൾ വിട്ടയക്കുകയുമൊക്കെയാണ് ചൈനീസ് സർക്കാർ ചെയ്തത്. ഇപ്പോഴിതാ അതിനു പിന്നാലെ ഡോക്ടർ അയ്ഫെന്നിനെയും കാണാതായിരിക്കുന്നു.കോവിഡ് വൈറസിന്റെ സൃഷ്ടിക്കു പിറകിൽ ലോകം മുഴുവൻ ചൈനയെ സംശയിക്കുമ്പോൾ, അവശേഷിക്കുന്ന തെളിവുകൾ ഒന്നൊന്നായി ഇല്ലാതാക്കുകയാണ് ചൈനയിലെ കമ്യുണിസ്റ്റ് സർക്കാർ.
Discussion about this post