മലപ്പുറം ജില്ലയിൽ രോഗബാധിതന്റെ മകൻ വിലക്ക് ലംഘിച്ചു. കീഴാറ്റൂരിൽ, കോവിഡ് ബാധിതനായ 85കാരന്റെ മകനാണ് സമ്പർക്ക വിലക്ക് ലംഘിച്ചത്. നിരീക്ഷണത്തിൽ കഴിയണമെന്ന നിർദേശം ലംഘിച്ച് ഇയാൾ സമ്പർക്കം പുലർത്തിയത് രണ്ടായിരത്തിലധികം ആൾക്കാരുമായാണ്. ഇതോടെ, ആരോഗ്യപ്രവർത്തകർ കനത്ത പ്രതിസന്ധിയിലാണ് അകപ്പെട്ടത്. ആരോഗ്യ വകുപ്പുമായി സഹകരിക്കാത്തതിനാൽ ഇയാളുടെ സഞ്ചാരപാത കണ്ടെത്താൻ കീഴാറ്റൂരിൽ ജനകീയ സർവേ നടത്താനുള്ള തീരുമാനത്തിലാണ് ആരോഗ്യവിദഗ്ധർ.
നിരീക്ഷണ സമയത്ത് ഇയാൾ വിവിധ സ്ഥലങ്ങളിൽ പോയിട്ടുണ്ടെന്നും, ആനക്കയത്ത് മാത്രം മുന്നൂറോളം പേർ ഒത്തുചേർന്ന ഒരു പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.
Discussion about this post