തിരുവനന്തപുരം: ലോക്ക് ഡൗണിനിടെ മത്സ്യങ്ങളിൽ മായം ചേർത്ത് വിൽക്കുന്നത് തടയാൻ പരിശോധനയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രംഗത്ത്. ‘ഓപ്പറേഷൻ സാഗർ റാണി‘ എന്ന പേരിൽ നടന്ന സംസ്ഥാന വ്യാപക പരിശോധനയിൽ 2865 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു.
സംസ്ഥാനത്താകെ 165 ഇടങ്ങളിലാണ് പരിശോധന നടന്നത്. ഇതിൽ 14 ഇടങ്ങളിൽ നോട്ടീസ് നൽകിയിട്ടുണ്ട്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ മത്സ്യങ്ങളിൽ മായം ചേർക്കുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് ഓപ്പറേഷൻ സാഗർ റാണി ശക്തിപ്പെടുത്തിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.
കൊല്ലാത്താണ് ഏറ്റവും കൂടുതൽ പരിശോധന നടന്നത്. 26 ഇടങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി. കോഴിക്കോട് 24 ഇടങ്ങളിലും പാലക്കാട് 15 ഇടങ്ങളിലും പരിശോധന നടത്തി. മറ്റ് ജില്ലകളിലും വ്യാപകമായി പരിശോധനകൾ നടന്നു.
Discussion about this post