പാകിസ്ഥാന് 1.4 ബില്യൺ ഡോളർ ധനസഹായം അനുവദിച്ച് അന്താരാഷ്ട്ര നാണ്യനിധി. കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധിയിലായതിനാലാണ് പാകിസ്ഥാന് ഐ.എം.എഫ് ധനസഹായം നൽകുന്നത്. രാജ്യത്തെ സാമ്പത്തിക സ്ഥിതി വളരെ ഗുരുതരമാണെന്നു കാണിച്ച് പാകിസ്ഥാൻ അന്താരാഷ്ട്ര സംഘടനകളോട് സഹായമഭ്യർത്ഥിച്ചതിനെ തുടർന്നാണ് ഈ നടപടി.
“കോവിഡ് മഹാമാരി പാക്കിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് മുന്നിൽ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് ഐ.എം.എഫ് ആക്ടിങ് ചെയർമാൻ ജെഫ്രി ഒക്കാമോട്ടോ വ്യക്തമാക്കി.കോവിഡ് വ്യാപനം നിയന്ത്രിക്കാനും സാമൂഹിക വ്യാപനം തടയാനും പൊതുജനാരോഗ്യ സ്ഥാപനങ്ങളിൽ കൂടുതൽ തുക വിനിയോഗിക്കാൻ പാകിസ്ഥാന് വലിയ സാമ്പത്തിക സഹായം ആവശ്യമായി വരുന്നുണ്ട്.അതിനാലാണ് ഈ സഹായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post