2020 മാർച്ച് 15-ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് സാർക് കോവിഡ്-19 ഫണ്ട് രൂപീകരിക്കുന്നത്.സാർക് അംഗങ്ങളായ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, മാലിദീപ്,നേപ്പാൾ, പാകിസ്ഥാൻ ശ്രീലങ്ക എന്നീ രാഷ്ട്രത്തലവന്മാർ കരഘോഷത്തോടെ അത് പാസാക്കുകയും ചെയ്തു.അന്ന് ലോകരാഷ്ട്രങ്ങളിൽ പടർന്നുപിടിക്കാൻ തുടങ്ങിയിരുന്ന കോവിഡ്-19 മഹാമാരിയുടെ ആഘാതം ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ലഘൂകരിക്കുക എന്നതായിരുന്നു ഈ ഫണ്ടിന്റെ പ്രധാന ലക്ഷ്യം. അങ്ങനെ രൂപീകരിച്ചതാണ് ഈ കോവിഡ്-19 ഫണ്ട്.ശ്രീലങ്ക അഞ്ചു മില്യൺ യുഎസ് ഡോളർ, ബംഗ്ലാദേശ് ഒന്നര മില്ല്യൻ ഡോളർ, ഭൂട്ടാൻ ഒരു ലക്ഷം ഡോളർ, നേപ്പാൾ ഒരു മില്യൻ ഡോളർ, മാലിദ്വീപ് രണ്ട് ലക്ഷം ഡോളർ, അഫ്ഗാനിസ്ഥാൻ ഒരു മില്യൻ ഡോളർ എന്നിങ്ങനെ അംഗരാജ്യങ്ങളെല്ലാവരും യഥാശക്തി ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്ന് ഉറപ്പു കൊടുത്തു.പദ്ധതിയുടെ അമരക്കാരായ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്തത് 10 മില്യൺ ഡോളറായിരുന്നു. സംഭാവനകൾ വാഗ്ദാനം ചെയ്ത ഓരോ രാഷ്ട്രങ്ങളേയും രാഷ്ട്രത്തലവന്മാരെയും പേരെടുത്തു പറഞ്ഞു പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി പ്രകടിപ്പിച്ചു. പക്ഷേ,പാകിസ്ഥാൻ അവിടെയും സ്ഥിരം സ്വഭാവം പുറത്തെടുത്തു.ഇന്ത്യ മുൻകൈയെടുത്ത് നടത്തുന്ന പദ്ധതിയായതിനാൽ പാകിസ്ഥാൻ ആദ്യമേ തന്നെ വിമുഖത പ്രകടിപ്പിച്ചുവെന്ന സംഭവം ഈ അവസരത്തിൽ സ്മരണീയമാണ്.പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വീഡിയോ കോൺഫറൻസിന്റെ ഏഴയലത്തേക്ക് വന്നില്ല.പകരം മറ്റൊരാളെ പാകിസ്ഥാനെ പ്രതിനിധീകരിച്ച് വീഡിയോ കോൺഫറൻസിൽ പങ്കെടുക്കാൻ മറ്റൊരാളെ അയച്ചു . ലോകം ഒരു ആഗോള വിപത്തിനെ പ്രതിരോധിക്കാൻ സജ്ജമായ പദ്ധതികൾ തയ്യാറാക്കുമ്പോൾ, പ്രസ്തുത പാക് പ്രതിനിധി കൂട്ടത്തിലേക്ക് വലിച്ചിഴച്ചത് കശ്മീർ പ്രശ്നമാണ് എന്നതു മാത്രം മതിയാവും ഇക്കാര്യത്തിൽ അവരുടെ മനോഭാവം മനസ്സിലാക്കാൻ. രസകരമായ കാര്യമെന്തെന്നാൽ, ഇമ്രാൻ ഖാൻ നിയോഗിച്ചത് തന്റെ ആരോഗ്യമന്ത്രി സഫർ മിർസയെയാണ്. ആരോഗ്യരംഗവുമായി ബന്ധപ്പെട്ടൊരു കേന്ദ്രപദവി കൈയാളുന്ന വ്യക്തിയാണ് ഇത്തരം സുപ്രധാനമായ കൂടിക്കാഴ്ചയിൽ കാശ്മീർ അതിർത്തി വിഷയം എടുത്തിട്ടത്.അത്യാവശ്യത്തിന് വിവരമുണ്ടായിരുന്ന പാകിസ്ഥാനിലെ മത കോടതി ഈയൊരു കാരണം പറഞ്ഞ് സഫറിനെ പിടിച്ചു പുറത്താക്കിയെന്നത് പിന്നീടുണ്ടായ കഥ..!
പാക്കിസ്ഥാൻ ഒഴിച്ച് ഏഴു രാജ്യങ്ങളുടെയും സംഭാവന കൂടിച്ചേർന്ന് ഏതാണ്ട് 19 മില്യൺ ഡോളറിന്റെ ഫണ്ട് തയ്യാറായി. ഒറ്റപ്പെടുന്നത് തിരിച്ചറിഞ്ഞ് പാകിസ്ഥാൻ മൂന്ന് ആഴ്ചയ്ക്കു ശേഷം, ഏപ്രിൽ ഒമ്പതാം തീയതിയോട് കൂടി 3 മില്യൻ ഡോളറിന്റെ സംഭാവന പ്രഖ്യാപിച്ചു. മരുന്നുകളും ചികിത്സ സാമഗ്രികളും, ദുരിതാശ്വാസ സാധനങ്ങളുമായി നാളിതു വരെ നമ്മുടെ രാജ്യം സാർക്ക് രാജ്യങ്ങളെ സഹായിക്കാൻ മാത്രം ചെലവഴിച്ചത് 1.7 മില്യൺ ഡോളർ ആണ്. ചിന്തിക്കേണ്ട വസ്തുതയെന്തെന്നാൽ അഫ്ഗാനിസ്ഥാനിലേക്കും, ഭൂട്ടാനിലേക്കും ബംഗ്ലാദേശിലേക്കും,മാലിദ്വീപിലേക്കും, നേപ്പാളിലേക്കും, ശ്രീലങ്കയിലേക്കും അയച്ച വസ്തുക്കളുടെ വില മാത്രമാണിത്.അയക്കാനുള്ള ചെലവ് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.ന്യൂ ഡൽഹിയിൽ നിന്നും ചാർട്ടേഡ് ഫ്ളൈറ്റുകളിൽ പെട്ടെന്നു തന്നെ സാധനങ്ങളെത്തിക്കാനുള്ള ചിലവ് അയച്ച വസ്തുക്കളുടെ മൂല്യത്തേക്കാൾ രണ്ടോമൂന്നോ മടങ്ങ് അധികം വരുമെന്നതാണ് യാഥാർഥ്യം.പല സാർക്ക് രാജ്യങ്ങളും പരസ്പരം പല സഹായങ്ങളും ചെയ്യുന്നുണ്ട്. ദരിദ്ര രാഷ്ട്രമായ ബംഗ്ലാദേശ് പോലും നൂറു മെട്രിക് ടൺ ദുരിതാശ്വാസ സാമഗ്രികളും മരുന്നുകളുമായി ഒരു കപ്പൽ മാലിദ്വീപിലേയ്ക്കയച്ചു കഴിഞ്ഞു.
പക്ഷേ, മൂന്ന് മില്യൻ യു.എസ് ഡോളർ വാഗ്ദാനം ചെയ്ത പാകിസ്ഥാൻ മിണ്ടുന്നത് പോലുമില്ല.തന്നെയുമല്ല, ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന് വെളിപ്പെടുത്തി ഇമ്രാൻഖാൻ, അന്താരാഷ്ട്ര നാണ്യനിധി, ലോകബാങ്ക് ഐക്യരാഷ്ട്രസംഘടന എന്നിവയോടെയൊക്കെ സഹായമഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.ഏറ്റവും ഒടുവിൽ കിട്ടിയ വിവരമനുസരിച്ച് അന്താരാഷ്ട്ര നാണ്യ നിധി പാകിസ്ഥാനി 1.4 ബില്ല്യൺ ഡോളർ ധനസഹായം അനുവദിച്ചു കഴിഞ്ഞു.അടി പതറി നിൽക്കുന്ന പാകിസ്ഥാൻ കോവിഡ് മഹാമാരിയെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന കാര്യം കണ്ടറിയണം.
Discussion about this post