വാഷിങ്ടണ്‍: കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തേക്കുള്ള കുടിയേറ്റം വിലക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. കുടിയേറ്റത്തിന് താല്കാലിക വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു. ഏതെങ്കിലും വിഭാഗത്തിന് ഇളവ് അനുവദിക്കുന്നത് സംബന്ധിച്ച് യാതൊരു സൂചനയും ട്രംപ് നല്‍കിയിട്ടില്ല.
“അജ്ഞാതമായ ശത്രുവിന്റെ ചെറിയ ആക്രമണം ഉണ്ടായിട്ടുണ്ട്. അതിനാല്‍, മഹത്തായ അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. രാജ്യത്തേക്കുള്ള കുടിയേറ്റം താല്കാലികമായി വിലക്കാനുള്ള ഉത്തരവിടും” -ട്രംപ് ട്വീറ്റ് ചെയ്തു.
കൊറോണ വ്യാപനം രൂക്ഷമായിരിക്കേ മെക്സിക്കോ, കാനഡ എന്നീ അതിര്‍ത്തി രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്ക് അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ശക്തമായ അധികാരം ഉപയോഗിച്ചാണ് ട്രംപ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
പ്രായപൂര്‍ത്തിയാകാത്തവരെയും അഭയാര്‍ഥികളെയും രാജ്യത്ത് നിന്ന് നാടുകടത്താനോ അവരെ പിന്തിരിപ്പിക്കാനോ ഇതിലൂടെ ഭരണകൂടത്തിന് സാധിക്കും. പൗരന്മാര്ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങിവരാനും ചരക്ക് ഗതാഗതത്തിനും മാത്രമാണ് നിലവിൽ അനുവാദമുള്ളത്.
Discussion about this post