തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആയിരം കോടി രൂപ കടമെടുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ശമ്പളം അടക്കമുള്ള ആവശ്യങ്ങള്‍ക്കാണ് കടപത്രം വഴി പണം സ്വരൂപിക്കുന്നത്. ഇതിനായുള്ള ലേലം മെയ് അഞ്ചിന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇകുബേര്‍ സംവിധാനം വഴി നടക്കും.
കടപത്രം വഴി ആയിരം കോടി സമാഹരിക്കാനാണ് സര്‍ക്കാരിന്റെ പരിപാടി. ഈ സാമ്പത്തിക വര്‍ഷം ഇത് രണ്ടാം തവണയാണ് കടമെടുക്കുന്നത്. ഏപ്രിലില്‍ ആറായിരം കോടി രൂപ സര്‍ക്കാര്‍ കടമെടുത്തിരുന്നു. ആയിരം കോടിരൂപ മൂന്ന് തവണയായി മൂവായിരം കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
സര്‍ക്കാരിന് റവന്യൂ വരുമാനം ഇല്ല. മറ്റെല്ലാം മേഖലയും പ്രതിസന്ധി നേരിടുന്നു. ഈ സാഹചര്യത്തിലാണ് വായ്പയെടുത്ത് കാര്യങ്ങള്‍ക്ക് പണം കണ്ടെത്തുന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തിയത്.
അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ഹെലികോപ്റ്റർ വാടകയായി ഒന്നരകോടി കൊടുത്തതും പെരിയ കേസിലെ അഭിഭാഷകർക്ക് പണം അനുവദിച്ചതുമെല്ലാം സർക്കാരിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നതിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ കടമെടുക്കാനൊരുങ്ങുന്നതും.
Discussion about this post