വാഷിംഗ്ടണ്‍: കൊറോണ വൈറസ് മനുഷ്യസൃഷ്ടിയോ ജനിതക മാറ്റം വരുത്തിയതോ അല്ലെന്ന് അമേരിക്കൻ ഇന്റലിജന്റ്‌സ് കമ്മ്യൂണിറ്റി. ‘കൊറോണ വൈറസ് മനുഷ്യ നിര്‍മ്മിതമോ ജനിതക മാറ്റം വരുത്തിയതോ അല്ല. എന്നാല്‍, ചൈനയിലാണ് വൈറസ് ഉത്ഭവിച്ചതെന്ന അമേരിക്കന്‍ ഭരണാധികാരികളുടെ വാദം എല്ലാവരും അംഗീകരിക്കുന്നു’-നാഷണല്‍ ഇന്റലിജന്റ്‌സ് ഡയറക്ടര്‍ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. കൊറോണ വ്യാപനത്തെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ചൈനയ്ക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് ഒരാഴ്ച്ചക്ക് ശേഷമാണ് അമേരിക്കന്‍ ഇന്റലിജന്റ്‌സ് നിലപാട് വ്യക്തമാക്കിയത്.
കൊറോണ വൈറസ് മനുഷ്യ നിര്‍മ്മിതവും ജനിതക മാറ്റം വരുത്തിയതല്ലെന്നുമുള്ള സമവായം ശാസ്ത്രലോകത്തുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
കൊറോണ വൈറസ് ഉത്ഭവത്തില്‍ ചൈനയുടെ പങ്ക് അറിയുന്നതിനായി ട്രംപ് രഹസ്യമായി അന്വേഷണ സംഘത്തെ നിയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മൃഗങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണോ അതോ വുഹാനിലെ വൈറോളജി ലാബില്‍ നിന്ന് അബദ്ധത്തില്‍ പുറത്തായതാണോ എന്ന കാര്യം അന്വേഷിക്കുമെന്നും യുഎസ് ഇന്റലിജന്റ്‌സ് വിഭാഗം അറിയിച്ചു.
കൊറോണ വ്യാപനത്തിന്റെ തുടക്കം മുതലേ, വൈറസ് മനുഷ്യ സൃഷ്ടിയാണെന്ന് പ്രചരിച്ചിരുന്നു. വുഹാനിലെ വൈറോളജി ലാബില്‍ നിന്ന് വൈറസ് അബദ്ധത്തില്‍ പുറത്തെത്തിയതാണെന്ന ആരോപണവും ശക്തമായിരുന്നു. എന്നാല്‍, രണ്ട് വാദങ്ങളെയും ചൈന തുടക്കത്തിലേ നിഷേധിച്ചു.
അതേസമയം, കൊറോണ 30 ലക്ഷം ആളുകള്‍ക്ക് ബാധിക്കുകയും 2.70 ലക്ഷം ആളുകള്‍ മരിക്കുകയും ചെയ്തു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധയും മരണവും റിപ്പോര്‍ട്ട് ചെയ്തത്.
Discussion about this post