കൊച്ചി: സിപിഎം നേതാക്കൾ ഉൾപ്പെട്ട പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസില്‍ മുന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫറുള്ളയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. വിഷ്ണു പ്രസാദ് തയ്യാറാക്കിയ വ്യാജ രസീതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊഴിയെ തുടര്‍ന്നാണ് ഈ നീക്കം.
ഉപരിപഠനത്തിനായി വിദേശത്തായിരുന്ന മുന്‍ ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസമാണ് തിരുവന്തപുരത്ത് എത്തിയത്. അദ്ദേഹത്തെ ചോദ്യം ചെയ്ത ശേഷമാകും വ്യാജരേഖ ചമച്ചതിന് എ.ഡി.എം. കൊടുത്ത പരാതിയില്‍ ക്രൈംബ്രാഞ്ച് കൂടുതല്‍ നടപടിയിലേക്ക് പോകുക.
പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 89,57,302 ലക്ഷം രൂപ കാണാതായ സംഭവത്തില്‍ എറണാകുളം കളക്ടറേറ്റിലെ 10 ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
സാങ്കേതിക കാരണങ്ങളാല്‍ ഗുണഭോക്താക്കള്‍ കളക്ടറേറ്റില്‍ തിരിച്ചടച്ച തുക ഉള്‍പ്പടെ ആകെ 1,00,86,600 രൂപയുടെ വെട്ടിപ്പാണ് വിഷ്ണുവിന്റെ നേതൃത്വത്തില്‍ നടത്തിയത്. അതില്‍ അയ്യനാട് ബാങ്കിലെത്തിയ പണം അടക്കം 11,29,289 രൂപ തിരികെ ലഭിച്ചത് ഒഴികെ 89,57,302 ലക്ഷം രൂപയുടെ വെട്ടിപ്പിനെക്കുറിച്ചാണ് അന്വേഷിക്കുന്നത്.
# അന്വേഷണ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍
1• 2017 ജൂണിന് ശേഷം ആകെ കുത്തഴിഞ്ഞ അവസ്ഥയിലായിരുന്നുവെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
2• പണം ഇടപാട് ഫയലുകള്‍ കൃത്യമായി സൂക്ഷിച്ചിരുന്നില്ല. ചെക്ക് ഇഷ്യൂ രജിസ്റ്റര്‍,ക്യാഷ് ബുക്ക് എന്നിവ ഉണ്ടായിരുന്നില്ല.
3• തുക വിനിയോഗത്തില്‍ മേല്‍നോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥര്‍ അലംഭാവം കാട്ടിയാണ് വിഷ്ണുപ്രസാദിന് തട്ടിപ്പ് നടത്താന്‍ സാധിച്ചത്.
ചെക്ക് ഇഷ്യൂ രജിസ്റ്റര്‍,ക്യാഷ് ബുക്ക് എന്നിവ സൂക്ഷിച്ചിരുന്നില്ല.
4• ചെക്ക് ഇഷ്യൂ രജിസ്റ്ററില്‍ ചെക്കുകളുടെ വിവരം രേഖപ്പെടുത്തി മേലുദ്യോഗസ്ഥന് സാക്ഷ്യപ്പെടുത്തിയതിനു ശേഷം മാത്രമേ ചെക്ക് ഒപ്പിടാവൂ എന്നാണ് നിയമം. അതൊന്നും പാലിക്കപ്പെട്ടില്ല.
5• പ്രളയ ധനസഹായം ലഭിച്ച ഗുണഭോക്താക്കളുടെ മാസ്റ്റര്‍ ഡാറ്റ പോലും സൂക്ഷിച്ചിട്ടില്ല.
Discussion about this post