ചൈനീസ് പ്രതിരോധത്തിന് പുല്ലുവില. ലഡാക്കിലെ ഗാൽവൻ നദിക്ക് കുറുകേയുള്ള പാലം നിർമാണം ഇന്ത്യ പൂർത്തിയാക്കി. 60 മീറ്റർ നീളമുള്ള പാലം ഇന്ത്യയെ സംബന്ധിച്ച് ഏറെ തന്ത്രപ്രധാനമാണ്. ദുർബാഇക് മുതൽ ദൗലത് ബേഗ് ഓൾഡി വരെ നീളുന്ന 255 കിലോമീറ്റർ പാതയിലെ പ്രധാന പോയിന്റാണ് പണി പൂർത്തിയായ പാലം.
ഗല്‍വാനിലെ രക്ത ചൊരിച്ചിലിന് പിന്നാലെയാണ് ഇന്ത്യന്‍ സൈനിക എഞ്ചിനീയര്‍മാര്‍ പാലം പണി ആരംഭിച്ചത്. സംഘര്‍ഷത്തിനിടയില്‍ വെറും 72 മണിക്കൂര്‍ കൊണ്ട് പാലം പണി പൂര്‍ത്തിയാക്കുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചയോടെ പണി പൂര്‍ത്തികരിക്കുകയും വാഹനങ്ങള്‍ ഓടിച്ച് പരീക്ഷണം നടത്തുകയും ചെയ്തു. തണുത്തുറഞ്ഞ താപ നിലയില്‍ ചൊവ്വാഴ്ച രാത്രിയും, ബുധനാഴ്ച രാത്രിയും പണി തുടര്‍ന്നു.
കരസേന ട്രൂപ്പുകള്‍ പാലം നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടവര്‍ സംരക്ഷണം നല്കാന് നിയോഗിക്കപ്പെട്ടിരുന്നു. എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും എന്ത് വില കൊടുത്തും പാലം പണി പൂര്‍ത്തികരിക്കാനായിരുന്നു സെന്യത്തിന് ലഭിച്ച നിര്‍ദ്ദേശം. ഗാല്‍വാന്‍ താഴ്വരയിലെ തന്ത്രപ്രധാന മേഖലയിലുള്ള ഈ പാലം ഇപ്പോള്‍ പൂര്‍ണ പ്രവര്‍ത്തന സജ്ജമാണ്.
ഇന്ത്യയെ സംബന്ധിച്ച് ഏറെ തന്ത്രപ്രധാനമാണ് പണി പൂർത്തിയായ പാലം. ബോർഡർ റോഡ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ആയിരുന്നു നിർമ്മാണം നടന്നത്.
ചൈനീസ് സൈന്യം അതിർത്തിയിൽ നിരന്തരം പ്രകോപനവും സംഘർഷവും ഉണ്ടാക്കിയപ്പോഴും ഇന്ത്യ റോഡ് നിർമാണം ഒരു ദിവസം പോലും നിർത്തി വെച്ചിരുന്നില്ല.
ഗാല്‍വാന്‍ താഴ്വരയിലേക്ക് മാത്രമല്ല നിര്‍ണായകമായ വടക്കന്‍ മേഖലകളിലേക്കുള്ള പ്രവേശന കവാടം കൂടിയായി ഈ പാലം മാറും.ചൈനയുടെ കൈവശമുള്ള അക്സായ് ചിന്നിലേക്ക് ഈ റോഡിലൂടെ വേഗത്തിൽ എത്താൻ സാധിക്കും.
Discussion about this post