ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബോൾസൊനാരോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിനു കോവിഡ് സ്ഥിരീകരിച്ചത്.നാലാം തവണയാണ് അദ്ദേഹത്തെ കോവിഡ് പരിശോധനക്ക് വിധേയമാക്കുന്നത്.കോവിഡിനെ നേരിടുന്നതിനായി ആവശ്യമായ മുൻകരുതലുകളൊന്നും ബ്രസീൽ സ്വീകരിക്കുന്നില്ലെന്ന വിമർശനം പല ഭാഗത്തു നിന്നും ഉയർന്നിരുന്നു.രോഗ വ്യാപനം ബ്രസീലിൽ രൂക്ഷമായ സമയത്ത് നിയന്ത്രണങ്ങളെല്ലാം പിൻവലിച്ചത് ഇതിനുള്ള ഉദാഹരണമാണ്.തന്നെ രോഗം ബാധിക്കില്ലെന്ന പരാമർശവും പ്രസിഡന്റ് നടത്തിയിരുന്നു.
ഇതുവരെ 16 ലക്ഷം പേർക്കാണ് ബ്രസീലിൽ കൊറോണ ബാധിച്ചിട്ടുള്ളത്.മാസ്ക് ധരിക്കേണ്ട ആവശ്യകത ഇല്ലെന്നുൾപ്പെടെ പ്രസിഡണ്ട് ജനങ്ങളോട് പറഞ്ഞിരുന്നു. അത്കൊണ്ട് തന്നെ രോഗബാധിതരുടെയെണ്ണം ഇനിയും വർദ്ധിക്കാനാണ് സാധ്യത.ബ്രസീലിൽ കൊറോണ ബാധിച്ചു മരിച്ചത് അറുപത്തി അയ്യായിരത്തോളം പേരാണ്.
Discussion about this post