കൊച്ചി : ബംഗളുരുവിൽ എത്തിയാൽ രക്ഷപ്പെടുത്താമെന്ന് സ്വപ്നയ്ക്കും സന്ദീപിനും ചിലർ ഉറപ്പു നൽകിയിരുന്നതായി എൻഐഎയുടെ വിലയിരുത്തൽ.ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഒളിച്ചു കടക്കൽ.സ്വപ്നയുടെ സ്പേസ് പാർക്കിലെ നിയമനവുമായി ബന്ധപ്പെട്ട ഏജൻസിയുടെ പ്രവർത്തനവും എൻഐഎ നിരീക്ഷിക്കുന്നുണ്ട്.സംരക്ഷകർ ഒരുക്കിയ സംരക്ഷണ വലയത്തിലേക്ക് രക്ഷപെട്ട സ്വപ്നയുടെ പദ്ധതികൾ, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി കേസ് ഏറ്റെടുത്തതോടെ പൊളിഞ്ഞു.
രാഷ്ട്രീയം, സിനിമ, രാജേന്ദ്ര കൺസൾട്ടൻസിക്ക് എന്നിങ്ങനെ നിരവധി മേഖലകളിലേക്ക് അന്വേഷണം നീങ്ങുമെന്നാണ് സൂചന ലഭിക്കുന്നത്.കർണാടകയും കേരളമടക്കം ദക്ഷിണേന്ത്യയിലെ പല സംസ്ഥാനങ്ങളിലും സർക്കാർ പദ്ധതികളുടെ കൺസൾട്ടൻസി കരാർ നേടുന്ന സ്ഥാപനമാണ് എൻഐഎയുടെ നിരീക്ഷണത്തിലുള്ളത്.മലയാളികൾ അമരക്കാരായുള്ള സ്ഥാപനത്തിന് കോടികളുടെ പദ്ധതികളാണ് സർക്കാരുകൾ നൽകിയിരുന്നത്.
Discussion about this post