അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിന് 11 വെള്ളിക്കട്ടകൾ നൽകുമെന്ന് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥ്.പാർട്ടി അംഗങ്ങൾ നൽകിയ സംഭാവനയിൽ നിന്നും വാങ്ങിയ വെള്ളിക്കട്ടകളായിരിക്കും ഭൂമിപൂജ യോടനുബന്ധിച്ച് ക്ഷേത്രത്തിലേക്ക് നൽകുക.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭൂമിപൂജ ഇന്നാണ് നടക്കുക.ഭൂമി പൂജയോട് അനുബന്ധിച്ച് ഇന്നലെ ഭോപ്പാലിലുള്ള കമൽനാഥിന്റെ ഗൃഹത്തിൽ ‘ഹനുമാൻ ചാലിസ’ പാരായണവും സംഘടിപ്പിച്ചിരുന്നു.
മധ്യപ്രദേശിലെ ജനങ്ങളെ പ്രതിനിധീകരിച്ചാണ് രാമക്ഷേത്രം പണിയുന്നതിനായി വെള്ളിക്കട്ടകൾ നൽകുന്നതെന്ന് കമൽനാഥ് വ്യക്തമാക്കി.കഴിഞ്ഞ ആഴ്ചയിൽ താൻ ഭൂമി പൂജയെ സ്വാഗതം ചെയ്യുന്നുവെന്ന് അറിയിച്ചു കൊണ്ടുള്ള വീഡിയോ അദ്ദേഹം പുറത്തു വിട്ടിരുന്നു.ആഗസ്റ്റ് 5 ചരിത്ര പ്രാധാന്യമുള്ള ദിവസമാണെന്നും അതു കൊണ്ട് തന്നെ, മധ്യപ്രദേശിലെ ജനങ്ങളുടെ അഭിവൃദ്ധിക്കു വേണ്ടിയാണ് സ്വവസതിയിൽ ‘ഹനുമാൻ ചാലിസ’ പാരായണം സംഘടിപ്പിച്ചതെന്നും കമൽ നാഥ് മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post