തിരുവന്തപുരം : ട്രഷറിയിൽ നിന്നും പണം വെട്ടിച്ചതിന് അറസ്റ്റിലായ ബിജുലാലിന്റെ മൊഴി പുറത്ത്.രണ്ടുകോടി രൂപ തട്ടിച്ചെടുക്കുന്നതിന് മുമ്പ് ഒരു 74 ലക്ഷം രൂപയും ഇതുപോലെ തട്ടിയെടുത്തിരുന്നു. മുൻ ട്രഷറി ഓഫീസർ തന്നെയാണ് യൂസർ ഐഡിയും പാസ്‌വേഡും നൽകിയതെന്ന് ബിജുലാൽ മൊഴിനൽകി. എന്നാൽ, ഈ മൊഴി ട്രഷറി ഓഫീസർ നിഷേധിച്ചു.
തട്ടിച്ചെടുത്ത പണം ആദ്യം ഭാര്യയുടെയും സഹോദരിയുടെയും പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റിയ ബിജുലാൽ, ഭൂമി വാങ്ങാനായി ആ പണം സഹോദരിക്ക് നൽകി. ഭാര്യക്ക് ആഭരണങ്ങൾ വാങ്ങിയ ശേഷം മിച്ചമുണ്ടായിരുന്ന പണം, ഓൺലൈനിൽ റമ്മി കളിച്ച് തുലച്ചുവെന്നുമാണ് പ്രതി പറയുന്നത്.നാലു ദിവസം പോലീസിനെ വെട്ടിച്ച് മുങ്ങി നടന്ന ശേഷം, ഇന്ന് രാവിലെയാണ് മുഖ്യപ്രതി ബിജുലാലിനെ പോലീസ് പിടികൂടുന്നത്.
Discussion about this post