കോഴിക്കോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു നഗ്നദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ യുവാവും സുഹൃത്തും അറസ്റ്റിൽ.ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കോഴിക്കോട് സ്വദേശിനിയായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്.സംഭവത്തിൽ, ഒറ്റപ്പാലം സ്വദേശി ഷറഫലി, സുഹൃത്തും സഹായിയുമായ രാജേഷ് എന്നിവർ അറസ്റ്റിലായിട്ടുണ്ട്.
കഴിഞ്ഞ ജൂലൈയിലാണ് 14 വയസ്സുകാരിയെ കരിപ്പൂർ വിമാനത്താവളത്തിനടുത്തുള്ള ലോഡ്ജിൽ വച്ച് ഷറഫലി പീഡിപ്പിച്ചത്.പെരിന്തൽമണ്ണയിലെ ലോഡ്ജിൽ വച്ചും പെൺകുട്ടിയെ ഇയാൾ ശാരീരികമായി ഉപയോഗിച്ചിരുന്നു.ഇതിന്റെ നഗ്ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.നഗ്നദൃശ്യങ്ങൾ അയച്ചു കിട്ടിയതിനെ തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോഴാണ് വീട്ടുകാർ വിവരമറിയുന്നത്.പോലീസിൽ പരാതിപ്പെട്ടാൽ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഇയാൾ വീട്ടുകാരെ ഭീഷണിപ്പെടുത്തി.വിദ്യാർത്ഥിനിയുടെ രണ്ടര പവൻ വരുന്ന മാല ഷറഫലി കൈക്കലാക്കി 80,000 രൂപയ്ക്ക് വിറ്റിരുന്നു.ഇയാൾക്കും സുഹൃത്തിനുമെതിരെ പോക്സോ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post